Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഇക്കാരണത്താല്‍ സഹോദരരേ, എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു.
1 തെസലോനിക്കാ 3:7
ദൈവസന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങളനുഭവിക്കുന്ന ആനന്ദത്തിനു നിങ്ങളുടെ പേരില്‍ ദൈവത്തിന് എങ്ങനെ നന്ദി പ്രകാശിപ്പിക്കും!
1 തെസലോനിക്കാ 3:9
ഇപ്പോള്‍ ഞങ്ങള്‍ ജീവിക്കുന്നെങ്കില്‍, അതു നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ്.
1 തെസലോനിക്കാ 3:8
നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവു നികത്തുന്നതിനുംവേണ്ടി ഞങ്ങള്‍ രാപകല്‍ തീക്ഷ്ണതയോടെ പ്രാര്‍ ഥിക്കുന്നുണ്ട്.
1 തെസലോനിക്കാ 3:10
എന്നാല്‍, തിമോത്തേയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും സംബന്ധിക്കുന്ന സദ്വാര്‍ത്തയുമായി ഞങ്ങളുടെ അടുത്തു മടങ്ങിയെത്തി. നിങ്ങള്‍ ഞങ്ങളെ സ്നേഹപൂര്‍വം സദാ സ്മരിക്കുന്നെന്നും, ഞങ്ങള്‍ നിങ്ങളെക്കാണാന്‍ ആഗ്രഹിക്കുന്നതുപോലെതന്നെ...
1 തെസലോനിക്കാ 3:6

പഴയ നിയമം

   

തോബിത്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14     
   

തോബിത്6

മത്സ്യം

1 അവര്‍യാത്ര ചെയ്തു വൈകുന്നേരം ടൈഗ്രീസ് നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു.2 തോബിയാസ് കുളിക്കാന്‍ നദിയിലിറങ്ങി. അപ്പോള്‍ ഒരു മത്സ്യം മുകളിലേക്കു ചാടി. അത് അവനെ വിഴുങ്ങിക്കളയുമായിരുന്നു.3 മത്സ്യത്തെ പിടിക്കൂ എന്നു ദൂതന്‍ വിളിച്ചുപറഞ്ഞു: അവന്‍ മത്സ്യത്തെ പിടിച്ചു കരയിലേക്ക് എറിഞ്ഞു.4 ദൂതന്‍ പറഞ്ഞു: അതിനെ വെട്ടിപ്പിളര്‍ന്ന് അതിന്‍റെ ചങ്കും കരളും കയ്പയും എടുത്തു സൂക്ഷിക്കുക.5 അവന്‍ അങ്ങനെ ചെയ്തു. അനന്തരം, അവര്‍ ആ മത്സ്യം പൊരിച്ചുതിന്നു. അവര്‍യാത്ര തുടര്‍ന്ന് എക്ബത്താനായ്ക്കു സമീപമെത്തി.6 തോബിയാസ് ദൂതനോടു ചോദിച്ചു: സഹോദരനായ അസറിയാസ്, മത്സ്യത്തിന്‍റെ ചങ്കും കരളും കയ്പയും എന്തിനാണ്?7 അവന്‍ പറഞ്ഞു: ഒരു പിശാചോ അശുദ്ധാത്മാവോ ഏതെങ്കിലും സ്ത്രീയെയോ പുരുഷനെയോ ഉപദ്രവിച്ചാല്‍ ഈ ചങ്കും കരളും പുകച്ചാല്‍ മതി. അവയുടെ ശല്യം പിന്നെ ഉണ്ടാവുകയില്ല.8 തിമിരം ബാധിച്ച കണ്ണില്‍ കയ്പ പുരട്ടിയാല്‍ അതു മാറും.

വിവാഹാലോചന

9 അവര്‍ എക്ബത്താനായിലെത്താറായി. അപ്പോള്‍ ദൂതന്‍ തോബിയാസിനോടു പറഞ്ഞു:10 സഹോദരാ, ഇന്നു നമുക്കു റഗുവേലിനോടുകൂടെ താമസിക്കാം. അവന്‍ നിന്‍റെ ബന്ധുവാണ്. അവന് ഒരു മകളേ ഉള്ളു സാറാ. നീ അവളെ വിവാഹം ചെയ്യണമെന്നാണ് എന്‍റെ അഭിപ്രായം.11 അവളുടെ സ്വത്തും നിനക്ക് അവകാശപ്പെട്ടതാണ്. അവള്‍ക്ക് അര്‍ഹനായ ബന്ധു നീ മാത്രമാണ്.12 അവളാണെങ്കില്‍ സുന്ദരിയും വിവേകവതിയുമാണ്. ഞാന്‍ പറയുന്നതു കേള്‍ക്കുക. ഞാന്‍ അവളുടെ പിതാവിനോടു സംസാരിക്കാം. റാഗെസില്‍ നിന്നു തിരിച്ചെത്തിയാലുടന്‍ വിവാഹം ആഘോഷിക്കുകയും ചെയ്യാം. മോശയുടെ നിയമമനുസരിച്ച് റഗുവേല്‍ നിനക്കുമാത്രമേ അവളെ വിവാഹം ചെയ്തു തരാവൂ. അല്ലെങ13 അപ്പോള്‍ തോബിയാസ് ദൂതനോടു പറഞ്ഞു: സഹോദരന്‍ അസറിയാസ്, ആ പെണ്‍കുട്ടി ഏഴുപേരെ വിവാഹം ചെയ്ത താണെന്നും അവര്‍ ഓരോരുത്തരും മണവറയില്‍വച്ചു മരിച്ചെന്നും ഞാന്‍ കേട്ടിട്ടുണ്ട്.14 ഞാനാണെങ്കില്‍ എന്‍റെ പിതാവിന്‍റെ ഏക മകനാണ്. മണവറയില്‍ പ്രവേശിച്ചാല്‍ ഞാനും എന്‍റെ മുന്‍ഗാമികളെപ്പോലെ മരിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. ഒരു പിശാച് അവളില്‍ അനുരക്തനാണ്. അവളെ സമീപിക്കുന്നവരെ മാത്രമേ അത് ഉപദ്രവിക്കാറുള്ളു. ഞാന്‍ മരിക്കുമെന്നും എന്‍റെ മരണ15 ദൂതന്‍ പ്രതിവചിച്ചു: നിന്‍റെ ജനത്തിന്‍റെ ഇടയില്‍ നിന്നുതന്നെ ഭാര്യയെ സ്വീകരിക്കണമെന്ന് നിന്‍റെ പിതാവ് ആജ്ഞാപിച്ചിട്ടുള്ളതു നീ ഓര്‍ക്കുന്നില്ലേ? സഹോദരാ, ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക; ഇന്നു രാത്രിതന്നെ അവളെ നിനക്കു വിവാഹം ചെയ്തുതരും. പിശാചിനെപ്പറ്റി നീ 16 നീ മണവറയില്‍ പ്രവേശിക്കുമ്പോള്‍ പാത്രത്തിലെ കനലില്‍ മത്സ്യത്തിന്‍റെ ചങ്കും കരളും ഇട്ടു പുകയ്ക്കുക.17 അതിന്‍റെ മണമേറ്റാലുടന്‍ പിശാച് ഓടിയകലും. പിന്നീടൊരിക്കലും വരുകയില്ല. നീ അവളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ ഇരുവരും എഴുന്നേറ്റുനിന്ന് കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം; അവിടുന്ന് നിങ്ങളെ രക്ഷിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യും. നീ പേടിക്കേണ്ടാ