Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവന്‍ വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകന്‍ ഉണ്ടായിരുന്നു. അവന്‍റെ മകന്‍ രോഗബാധിതനായിരുന്നു.
യോഹന്നാന്‍ 4:46
രണ്ടു ദിവസം കഴിഞ്ഞ് അവന്‍ അവിടെനിന്നു ഗലീലിയിലേക്കു പോയി.
യോഹന്നാന്‍ 4:43
അവന്‍ ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതം ചെയ്തു. എന്തെന്നാല്‍, തിരുനാളില്‍ അവന്‍ ജറുസലെമില്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
യോഹന്നാന്‍ 4:45
യേശുയൂദയായില്‍ നിന്നു ഗലീലിയിലേക്കുവന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന് തന്‍റെ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് അവനോട് അപേക്ഷിച്ചു.
യോഹന്നാന്‍ 4:47
പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.
യോഹന്നാന്‍ 4:44

പഴയ നിയമം

   

ഉത്തമഗീതം

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8     
   

ഉത്തമഗീതം8

1 നീ സഹോദരനായിരുന്നെങ്കില്‍, എന്‍റെ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍,പുറത്തുവച്ചും എനിക്കു നിന്നെചുംബിക്കാമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ല.2 ഞാന്‍ നിന്നെ എന്‍റെ അമ്മയുടെഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്‍റെ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്‍കുമായിരുന്നു.3 അവന്‍റെ ഇടതുകരം എന്‍റെ തലയണആയിരുന്നെങ്കില്‍! വലതുകരം എന്നെ ആലിംഗനംചെയ്തിരുന്നെങ്കില്‍!

മണവാളന്‍:

4 ജറുസലെംപുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: സമയമാകും മുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ.

ഗാനം ആറ് തോഴിമാര്‍:

5 ആത്മനാഥനെ ചാരി വിജനപ്രദേശത്തുനിന്നു വരുന്ന ഇവള്‍ ആരാണ്? മണവാളന്‍: ആപ്പിള്‍മരച്ചുവട്ടില്‍വച്ച്ഞാന്‍ നിന്നെ ഉണര്‍ത്തി. അവിടെ നിന്‍റെ അമ്മ ഈറ്റുനോവ്അനുഭവിച്ചു നിന്നെ പ്രസവിച്ചു. നിന്നെ പ്രസവിച്ചവള്‍ അവിടെവച്ചാണ്പ്രസവവേദന അനുഭവിച്ചത്.6 നിന്‍റെ ഹൃദയത്തില്‍ മുദ്രയായുംനിന്‍റെ കരത്തില്‍ അടയാളമായുംഎന്നെ പതിക്കുക. പ്രേമം മരണത്തെപ്പോലെ ശക്തമാണ്. അസൂയ ശവക്കുഴിപോലെ ക്രൂരവുമാണ്. അതിന്‍റെ ജ്വാലകള്‍ തീജ്ജ്വാലകളാണ്, അതിശക്തമായ തീജ്ജ്വാല,7 ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്നിയെകെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍കഴിയുകയുമില്ല. പ്രേമം വിലയ്ക്കു വാങ്ങാന്‍സര്‍വസമ്പത്തും കൊടുത്താലും അത് അപഹാസ്യമാവുകയേയുള്ളു.

സഹോദരന്‍മാര്‍:

8 നമുക്ക് ഒരു കുഞ്ഞുസഹോദരിയുണ്ട്. അവളുടെ സ്തനങ്ങള്‍ വളര്‍ന്നിട്ടില്ല. നമ്മുടെ സഹോദരിക്കുവേണ്ടി,വിവാഹാലോചന വരുമ്പോള്‍നമ്മള്‍ എന്തു ചെയ്യും?9 അവള്‍ ഒരു മതിലായിരുന്നെങ്കില്‍ഒരു വെള്ളിഗോപുരം പണിയാമായിരുന്നു. അവള്‍ ഒരു കവാടമായിരുന്നെങ്കില്‍നമുക്കു ദേവദാരുപ്പലകകൊണ്ട്.കതകുണ്ടാക്കാമായിരുന്നു.

മണവാട്ടി:

10 ഞാനൊരു മതിലാണ്; സ്തനങ്ങളാണ് ഗോപുരങ്ങള്‍ അപ്പോള്‍ അവന്‍റെ ദൃഷ്ടിയില്‍ഞാന്‍ സമാധാനം കണ്ടെത്തി.

മണവാളന്‍:

11 സോളമന് ബാല്‍ഹമോണില്‍ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവന്‍ മുന്തിരിത്തോട്ടംപാട്ടത്തിനു കൊടുത്തു. ഓരോരുത്തനും ആയിരം വെള്ളിനാണയങ്ങള്‍ പാട്ടം കൊടുക്കേണ്ടിയിരുന്നു.12 എന്‍റെ മുന്തിരിത്തോട്ടമാകട്ടെഎന്‍േറതു മാത്രമാണ്. സോളമന്‍, നിനക്ക് ആയിരമുണ്ടായിക്കൊള്ളട്ടെ, കൃഷിക്കാര്‍ക്ക് ഇരുനൂറും ഉണ്ടായിക്കൊള്ളട്ടെ.13 ഉദ്യാനത്തില്‍ വസിക്കുന്നവളേ, എന്‍റെ തോഴിമാര്‍ നിന്‍റെ സ്വരംശ്രദ്ധിച്ചുകേള്‍ക്കുന്നു. ഞാനുമതു കേള്‍ക്കട്ടെ.

മണവാട്ടി:

14 എന്‍റെ പ്രിയനേ, വേഗം വരുക. സുഗന്ധദ്രവ്യങ്ങളുടെ മലകളില്‍കലമാന്‍കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക.