Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ആകയാല്‍, നിനക്ക് അവകാശമായിത്തരുന്നദേശത്ത്, നിനക്കു ചുറ്റുമുള്ള ശത്രുക്കളെ നശിപ്പിച്ചു നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കു വിശ്രമം നല്‍കുമ്പോള്‍ അമലേക്കിന്‍റെ ഓര്‍മയെ ആകാശത്തിന്‍ കീഴേ നിന്ന് ഉന്‍മൂലനം ചെയ്യണം. ഇതു നീ മറക്കരുത്.
നിയമാവര്‍ത്തനം 25:19
നീ ഈജിപ്തില്‍നിന്നു പോന്നപ്പോള്‍ വഴിയില്‍വച്ച് അമലേക്ക് നിന്നോടു ചെയ്തതെന്തെന്ന് ഓര്‍ത്തുകൊള്ളുക.
നിയമാവര്‍ത്തനം 25:17
ക്ഷീണിച്ചു തളര്‍ന്നിരുന്ന നിന്നെ അവന്‍ ദൈവഭയമില്ലാതെ വഴിയില്‍വച്ചു പിന്നില്‍നിന്ന് ആക്രമിക്കുകയും പിന്‍നിരയിലുണ്ടായിരുന്ന ബല ഹീനരെ വധിക്കുകയും ചെയ്തു.
നിയമാവര്‍ത്തനം 25:18
നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്നദേശത്തു ദീര്‍ഘായുസ്സോടെയിരിക്കേണ്ടതിന് നിന്‍റെ കട്ടികളും അളവുപാത്രങ്ങളും നിര്‍വ്യാജവും നീതിയുക്തവുമായിരിക്കണം.
നിയമാവര്‍ത്തനം 25:15
ഇത്തരം കാര്യങ്ങളില്‍ നീതിരഹിതമായി പ്രവര്‍ത്തിക്കുന്നവരെല്ലാം നിന്‍റെ ദൈവമായ കര്‍ത്താവിനു നിന്ദ്യരാണ്.
നിയമാവര്‍ത്തനം 25:16

പഴയ നിയമം

   

ഉത്തമഗീതം

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8     
   

ഉത്തമഗീതം7

മണവാളന്‍:

1 രാജകുമാരീ, പാദുകമണിഞ്ഞനിന്‍റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ഥനായ ശില്‍പി തീര്‍ത്ത കോമളമായരത്നഭൂഷണംപോലെയാണ്നിന്‍റെ നിതംബം.2 സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്‍റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്‍റെ ഉദരം3 സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്‍റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്‍റെ ഉദരം4 ദന്തനിര്‍മിതമായ ഗോപുരംപോലെയാണ് നിന്‍റെ കഴുത്ത്. ഹെഷ്ബോണിലെ ബത്റബിംകവാടത്തിന് അരികിലുള്ളകുളങ്ങള്‍പോലെയാണ് നിന്‍റെ നയനങ്ങള്‍. ദമാസ്ക്കസിലേക്കു നോക്കിനില്‍ക്കുന്നലബനോന്‍ ഗോപുരംപോലെയാണ്നിന്‍റെ നാസിക.5 കാര്‍മല്‍മലപോലെ നിന്‍റെ ശിരസ്സ്ഉയര്‍ന്നുനില്‍ക്കുന്നു. നിന്‍റെ ഒഴുകുന്ന അളകാവലിരക്താംബരംപോലെയാണ്. നിന്‍റെ അളകങ്ങള്‍ രാജാവിനെതടവിലാക്കാന്‍ പോന്നതാണ്.6 പ്രിയേ, ആനന്ദദായിനീ, നീ എത്ര സുന്ദരിയാണ്. എത്ര ഹൃദയഹാരിണിയാണ്!7 ഈന്തപ്പനപോലെ പ്രൗഢിയുറ്റവളാണു നീ; നിന്‍റെ സ്തനങ്ങള്‍ അതിന്‍റെ കുലകള്‍പോലെയാണ്.8 ഞാന്‍ ഈന്തപനയില്‍ കയറും; അതിന്‍റെ കൈകളില്‍ പിടിക്കും. നിന്‍റെ സ്തനങ്ങള്‍ മുന്തിരിക്കുലകള്‍പോലെയും. നിന്‍റെ ശ്വാസം ആപ്പിളിന്‍േറ തുപോലെസുഗന്ധമുള്ളതുമായിരിക്കട്ടെ.9 അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായവീഞ്ഞുപോലെയായിരിക്കട്ടെനിന്‍റെ ചുംബനങ്ങള്‍.

മണവാട്ടി:

10 ഞാന്‍ എന്‍റെ പ്രിയന്‍േറതാണ്; അവന്‍ എന്നെയാണ് കാംക്ഷിക്കുന്നത്.11 എന്‍റെ പ്രിയനേ, വരൂ, നമുക്കു വയലിലേക്കു പോകാം. ഗ്രാമത്തില്‍ ഉറങ്ങാം.12 രാവിലെ നമുക്ക്മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്ന് അന്വേഷിക്കാം. അവിടെവച്ച് നിനക്ക് ഞാന്‍ എന്‍റെ പ്രേമം പകരാം.13 ദുദായിപ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്‍ക്കല്‍ എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേ, പഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു.