Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ജഷിമോന്‍റെ കിഴക്കുള്ള വഴിക്കു സമീപം ഹക്കീലാക്കുന്നില്‍ സാവൂള്‍ പാളയമടിച്ചു. ദാവീദാകട്ടെ അവിടെത്തന്നെ പാര്‍ത്തു.
1 സാമുവല്‍ 26:3
സാവൂള്‍ തന്നെത്തേടി മരുഭൂമിയിലെത്തിയിട്ടുണ്ടെന്നു കേട്ടപ്പോള്‍, ദാവീദ് ചാരന്‍മാരെ അയച്ച് അക്കാര്യം ഉറപ്പുവരുത്തി.
1 സാമുവല്‍ 26:4
ദാവീദ് സാവൂള്‍ പാളയമടിച്ചിരുന്ന സ്ഥലത്തേക്കു ചെന്നു. സാവൂള്‍ തന്‍റെ സൈന്യാധിപനും നേറിന്‍റെ മകനുമായ അബ്നേറിനോടൊത്തു കിടക്കുന്ന സ്ഥലം ദാവീദ് കണ്ടെണ്ടത്തി. സാവൂള്‍ കൂടാരത്തിനുള്ളില്‍ കിടക്കുകയായിരുന്നു. പട്ടാളക്കാര്‍ അവനുചുറ്റും...
1 സാമുവല്‍ 26:5
ദാവീദ് ഹിത്യനായ അഹിമലെക്കിനോടും സെരൂയായുടെ മകനും യോവാബിന്‍റെ സഹോദരനുമായ അബിഷായിയോടും ചോദിച്ചു: സാവൂളിന്‍റെ പാളയത്തിലേക്ക് എന്നോടുകൂടെ നിങ്ങളിലാരു പോരും? അബിഷായി പറഞ്ഞു: ഞാന്‍ പോരാം.
1 സാമുവല്‍ 26:6
ദാവീദും അബിഷായിയും രാത്രിയില്‍ സൈന്യത്തിന്‍റെ അടുത്തെത്തി. സാവൂള്‍ തന്‍റെ കുന്തം തലയ്ക്കല്‍ കുത്തിനിര്‍ത്തിയിട്ട് കൂടാരത്തില്‍ കിടക്കുകയായിരുന്നു. അബ്നേറും പടയാളികളും ചുറ്റും കിടന്നിരുന്നു.
1 സാമുവല്‍ 26:7

പഴയ നിയമം

   

പ്രഭാഷകന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51     
   

പ്രഭാഷകന്‍30

കുട്ടികളുടെ ശിക്ഷണം

1 പുത്രനെ സ്നേഹിക്കുന്നവന്‍അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെസന്തോഷിപ്പിക്കും.2 മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്‍മയുണ്ടാകും; സ്നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും.3 മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്നേഹിതരുടെ മുമ്പില്‍ അവന്അഭിമാനിക്കാം.4 ആ പിതാവു മരിച്ചാലും മരിക്കുന്നില്ല: തന്നെപ്പോലെ ഒരുവനെ അവന്‍ അവശേഷിപ്പിച്ചിട്ടുണ്ട്.5 ജീവിച്ചിരുന്നപ്പോള്‍ അവന്‍ മകനെകണ്ടു സന്തോഷിച്ചു; മരിക്കുമ്പോള്‍ അവനു ദുഃഖമില്ല.6 ശത്രുക്കളോടു പകരംവീട്ടാനുംസ്നേഹിതന്‍മാര്‍ക്കു പ്രത്യുപകാരംചെയ്യാനും അവന്‍ ഒരുവനെഅവശേഷിപ്പിച്ചിട്ടുണ്ട്.7 മകനെ വഷളാക്കുന്നവന് മുറിവു വച്ചുകെട്ടേണ്ടിവരും; അവന്‍റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും.8 മെരുക്കാത്ത കുതിര ദുശ്ശാഠ്യം കാണിക്കും; ശിക്ഷണം ലഭിക്കാത്ത പുത്രന്‍തന്നിഷ്ടക്കാരനാകും.9 പുത്രനെ അമിതമായി ലാളിച്ചാല്‍അവന്‍ നിന്നെ ഭയപ്പെടുത്തും; അവനോടുകൂടെ കളിക്കുക,അവന്‍ നിന്നെ ദുഃഖിപ്പിക്കും.10 അവനോടുകൂടെ ഉല്ലസിക്കരുത്; ഒടുക്കം നീ ദുഃഖിച്ചു പല്ലു ഞെരിക്കും.11 അവനുയൗവനത്തില്‍ അധികാരം നല്‍കുകയോ അവന്‍റെ തെറ്റുകള്‍ അവഗണിക്കുകയോ അരുത്.12 ചെറുപ്പത്തിലേതന്നെ അവനെ വിനയംഅഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക; അല്ലെങ്കില്‍ അവന്‍ അനുസരണമില്ലാത്തനിര്‍ബന്ധ ബുദ്ധിയായിത്തീര്‍ന്ന് നിന്നെ ദുഃഖിപ്പിക്കും.13 മകന്‍റെ ലജ്ജാകരമായ പ്രവൃത്തികള്‍ നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കുക.

ആരോഗ്യം

14 കഠിനമായ ശാരീരികവേദന അനുഭവിക്കുന്ന ധനികനെക്കാള്‍ അരോഗദൃഢഗാത്രനായ ദരിദ്രനാണ് ഭാഗ്യവാന്‍.15 ആരോഗ്യം സ്വര്‍ണത്തെക്കാള്‍ ശ്രേഷ്ഠമാണ്; ബലിഷ്ഠമായ ശരീരം അളവറ്റധനത്തെക്കാളും.16 ശരീരത്തിന്‍റെ ആരോഗ്യത്തെക്കാള്‍ മെച്ചപ്പെട്ട സമ്പത്തോ ഹൃദയാനന്ദത്തിലുപരിയായസന്തോഷമോ ഇല്ല.17 ദുരിതപൂര്‍ണമായ ജീവിതത്തെക്കാള്‍ മരണവും മാറാരോഗത്തെക്കാള്‍ നിത്യവിശ്രമവും മെച്ചപ്പെട്ടതാണ്.18 വിശപ്പില്ലാത്തവന്‍റെ മുമ്പില്‍ വിളമ്പിയവിഭവങ്ങള്‍ ശവകുടീരത്തില്‍ നിവേദിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ പോലെയാണ്.19 വിഗ്രഹത്തിനു ഫലങ്ങള്‍അര്‍പ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? ഭുജിക്കാനോ ഘ്രാണം ആസ്വദിക്കാനോഅതിനു കഴിവില്ല; കര്‍ത്താവിനാല്‍ പീഡിതനാകുന്നവനുംഅങ്ങനെതന്നെ.20 അവന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ നോക്കിഏങ്ങിക്കരയുന്നു; കന്യകയെ ആലിംഗനം ചെയ്തിട്ടുവിലപിക്കുന്ന ഷണ്‍ഡനെപ്പോലെതന്നെ.

സന്തോഷം

21 നീ അമിതമായി ദുഃഖിക്കുകയോ നിന്നെത്തന്നെ മനഃപൂര്‍വം പീഡിപ്പിക്കുകയോ അരുത്.22 ഹൃദയാനന്ദം ഒരുവന്‍റെ ജീവനും സന്തോഷം അവന്‍റെ ആയുസ്സും ആണ്.23 ദുഃഖമകറ്റി ആത്മാവിനെസന്തോഷിപ്പിക്കുകയും ഹൃദയത്തെആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്; അത് നിഷ്പ്രയോജനമാണ്.24 അസൂയയും കോപവും ജീവിതത്തെവെട്ടിച്ചുരുക്കുന്നു; ഉത്കണ്ഠ അകാല വാര്‍ദ്ധക്യം വരുത്തുന്നു.25 സന്തോഷവും നന്‍മയും നിറഞ്ഞവന്‍ഭക്ഷണം ആസ്വദിക്കുന്നു.