Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അനന്തരം, ആഖിയോറിനെ പിടിച്ചുകൊണ്ടുപോയി ബത്തൂലിയായിലെ ഇസ്രായേല്‍ജനത്തെ ഏല്‍പിക്കാന്‍ ഹോളോഫര്‍ണസ് പാളയത്തില്‍ തന്‍റെ പരിചാരകരായ അടിമകളോട് ആജ്ഞാപിച്ചു.
യൂദിത്ത് 6:10
അവരോടൊപ്പം നശിക്കുന്നതുവരെ നീ മരിക്കുകയില്ല.
യൂദിത്ത് 6:8
നഗരവാസികള്‍ അവരെ കണ്ടയുടനെ ആയുധങ്ങള്‍ കൈയിലെടുത്ത് ഓടി കുന്നിന്‍മുകളിലെത്തി. കവിണക്കാര്‍ കല്ലുകള്‍ എറിഞ്ഞ്, അവര്‍ മുകളിലേക്കു കടക്കാതെ തടഞ്ഞു.
യൂദിത്ത് 6:12
അവര്‍ അവനെ പാളയത്തില്‍നിന്നു സമതലത്തിലേക്കു കൊണ്ടുപോയി, അവിടെനിന്ന് അവര്‍ മലനാട്ടിലേക്കു കയറി, ബത്തൂലിയായുടെ താഴ്വ രകളിലെ അരുവികള്‍ക്കരികേ എത്തി.
യൂദിത്ത് 6:11
അവര്‍ പിടിക്കപ്പെടുകയില്ലെന്ന് സത്യമായും വിശ്വസിക്കുന്നെങ്കില്‍, നീ മുഖം താഴ്ത്തിയിരിക്കുന്നതെന്തിന്? ഞാനാണു പറഞ്ഞത്; എന്‍റെ വാക്കുകളിലൊന്നുപോലും പാഴാവുകയില്ല.
യൂദിത്ത് 6:9

പുതിയ നിയമം

   

വെളിപാട്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22     
   

വെളിപാട്15

വിജയികളുടെ സ്തുതിഗീതം

1 സ്വര്‍ഗത്തില്‍ മഹത്തും വിസ്മയാവഹ വുമായ മറ്റൊരടയാളം ഞാന്‍ കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്‍മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്‍റെ ക്രോധം അവസാനിക്കുന്നത്.2 അഗ്നിമയമായ പളുങ്കുകടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്‍മേലും അവന്‍റെ പ്രതിമയിന്‍മേലും അവന്‍റെ നാമസംഖ്യയിന്‍മേലും വിജയം വരിച്ച്, ദൈവത്തിന്‍റെ വീണപിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്‍ക്കുന്നവരെയും ഞാന്‍ കണ്ടു.3 അവര്‍ ദൈവത്തിന്‍റെ ദാസനായ മോശയുടെയും കുഞ്ഞാടിന്‍റെയും ഗീതങ്ങള്‍ ആല പിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്തനും ദൈവവുമായ4 കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹ വുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്ധവുമാണ്. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്ധന്‍. സകല ജനതകളും വന്ന് അങ്ങയെ ആരാ5 ഇതിനുശേഷം സ്വര്‍ഗത്തില്‍ സാക്ഷ്യകൂടാരത്തിന്‍റെ ശ്രീകോവില്‍ തുറക്കപ്പെടുന്നതു ഞാന്‍ കണ്ടു.6 ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്‍മാര്‍ ശ്രീകോവിലില്‍നിന്നു പുറത്തുവന്നു. അവര്‍ ധവളവസ്ത്രം ധരിച്ചിരുന്നു; വക്ഷസ്സില്‍ പൊന്നുകൊണ്ടുള്ള ഇടക്കച്ചകെട്ടിയിരുന്നു.7 നാലു ജീവികളില്‍ ഒന്ന്, എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്‍റെ ക്രോധം നിറച്ച ഏഴു പൊന്‍കലശങ്ങള്‍ ഏഴു ദൂതന്‍മാര്‍ക്കു കൊടുത്തു.8 ദൈവത്തിന്‍റെ മഹത്വത്തിന്‍റെയും ശക്തിയുടെയും ധൂപംകൊണ്ടു ശ്രീകോവില്‍ നിറഞ്ഞു. ഏഴു ദൂതന്‍മാരുടെ ഏഴു മഹാമാരികളും അവസാനിക്കുവോളം ഒരുവനും ശ്രീകോവിലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.