Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
കര്‍ത്താവ് എന്‍റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ സമ്പന്നനാണ്. ആടും മാടും പൊന്നും വെള്ളിയും വേലക്കാരും ഒട്ടകങ്ങളും കഴുതകളും അവിടുന്ന് അവനു കൊടുത്തിരിക്കുന്നു.
ഉല്‍പത്തി 24:35
ഞാന്‍ ചോദിച്ചു: ഒരുവേള ആ പെണ്‍കുട്ടി എന്‍റെ കൂടെ വന്നില്ലെങ്കിലോ?
ഉല്‍പത്തി 24:39
മറിച്ച്, നീ എന്‍റെ പിതാവിന്‍റെ നാട്ടില്‍ എന്‍റെ ചാര്‍ച്ചക്കാരുടെയടുത്തു പോയി, എന്‍റെ മകന് ഒരു ഭാര്യയെ കണ്ടുപിടിക്കണം.
ഉല്‍പത്തി 24:38
എന്‍റെ യജമാനന്‍ എന്നെക്കൊണ്ട് ഒരു സത്യം ചെയ്യിച്ചു: ഞാന്‍ പാര്‍ക്കുന്ന കാനാന്‍കാരുടെ നാട്ടില്‍നിന്ന് എന്‍റെ മകനു നീയൊരു വധുവിനെ തിരഞ്ഞെടുക്കരുത്.
ഉല്‍പത്തി 24:37
യജമാനന്‍റെ ഭാര്യ സാറാ വൃദ്ധയായപ്പോള്‍ അവന് അവളില്‍ ഒരു പുത്രന്‍ ജനിച്ചു. തനിക്കുള്ളതൊക്കെയജമാനന്‍ അവനാണു കൊടുത്തിരിക്കുന്നത്.
ഉല്‍പത്തി 24:36

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍33

സ്രഷ്ടാവും പരിപാലകനുമായ ദൈവം

1 നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍; സ്തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കുയുക്തമാണല്ലോ.2 കിന്നരംകൊണ്ടു കര്‍ത്താവിനെസ്തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.3 കര്‍ത്താവിന് ഒരു പുതിയകീര്‍ത്തനമാലപിക്കുവിന്‍; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍.4 കര്‍ത്താവിന്‍റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.5 അവിടുന്നു നീതിയുംന്യായവുംഇഷ്ടപ്പെടുന്നു. കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ടുഭൂമി നിറഞ്ഞിരിക്കുന്നു,6 കര്‍ത്താവിന്‍റെ വചനത്താല്‍ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.7 അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.8 ഭൂമി മുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുന്‍പില്‍ഭയത്തോടെ നില്‍ക്കട്ടെ!9 അവിടുന്ന് അരുളിച്ചെയ്തു, ലോകം ഉണ്ടായി; അവിടുന്നു കല്‍പിച്ചു,അതു സുസ്ഥാപിതമായി.10 കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു; അവരുടെ പദ്ധതികളെ അവിടുന്നുതകര്‍ക്കുന്നു.11 കര്‍ത്താവിന്‍റെ പദ്ധതികള്‍ ശാശ്വതമാണ്; അവിടുത്തെ ചിന്തകള്‍ തലമുറകളോളംനിലനില്‍ക്കുന്നു.12 കര്‍ത്താവു ദൈവമായുള്ള ജനവുംഅവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.13 കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നുതാഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.14 തന്‍റെ സിംഹാസനത്തില്‍നിന്ന്അവിടുന്നു ഭൂവാസികളെ വീക്ഷിക്കുന്നു.15 അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു.16 സൈന്യബാഹുല്യംകൊണ്ടുമാത്രംരാജാവു രക്ഷനേടുന്നില്ല; കരുത്തുകൊണ്ടു മാത്രം യോദ്ധാവുമോചിതനാകുന്നില്ല.17 പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്നആശ വ്യര്‍ഥമാണ്; അതിന്‍റെ വലിയ ശക്തികൊണ്ട്അതിനു രക്ഷിക്കാന്‍ കഴിയുകയില്ല.18 ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്‍റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും കര്‍ത്താവു കടാക്ഷിക്കുന്നു.19 അവിടുന്ന് അവരുടെ പ്രാണനെമരണത്തില്‍നിന്നു രക്ഷിക്കുന്നു; ക്ഷാമത്തില്‍ അവരുടെ ജീവന്‍നിലനിര്‍ത്തുന്നു.20 നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവുംപരിചയും.21 നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍, നമ്മള്‍ അവിടുത്തെവിശുദ്ധ നാമത്തില്‍ ആശ്രയിക്കുന്നു.22 കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശഅര്‍പ്പിച്ചിരിക്കുന്നു.