Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
സീനായ് മരുഭൂമിയില്‍വച്ച് തനിക്കു ബലികളര്‍പ്പിക്കണമെന്ന് ഇസ്രായേല്‍ക്കാരോടു കല്‍പിച്ചനാളിലാണ് സീനായ് മലയില്‍വച്ച് കര്‍ത്താവു മോശ യോട് ഇങ്ങനെ ആജ്ഞാപിച്ചത്.
ലേവ്യര്‍ 7:38
നീരാജനംചെയ്ത നെഞ്ചും അര്‍പ്പിച്ച കുറകും ഇസ്രായേല്‍ജനത്തില്‍നിന്നുള്ള ശാശ്വതാവകാശമായി സമാധാനബലിയില്‍നിന്ന് അഹറോനും പുത്രന്‍മാര്‍ക്കും ഞാന്‍ നല്‍കിയിരിക്കുന്നു.
ലേവ്യര്‍ 7:34
അഹറോനും പുത്രന്‍മാരും കര്‍ത്താവിന്‍റെ പുരോഹിതരായി ശുശ്രൂഷചെയ്യാന്‍ അഭിഷിക്തരായ ദിവസം, അവിടുത്തെ ദഹനബലികളില്‍നിന്ന് അവര്‍ക്കു ലഭിച്ച ഓഹരിയാണിത്.
ലേവ്യര്‍ 7:35
ഇത് അവര്‍ക്കു നല്‍കണമെന്ന് അവരുടെ അഭിഷേകദിവസം കര്‍ത്താവ് ഇസ്രായേല്‍ജനത്തോടു കല്‍പിച്ചിട്ടുണ്ട്. ഇതു തലമുറതോറും അവരുടെ ശാശ്വതാവകാശമാണ്.
ലേവ്യര്‍ 7:36
ദഹനബലി, ധാന്യബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, സമാധാന ബലി, അഭിഷേകം എന്നിവ സംബന്ധിച്ചുള്ള നിയമമാണിത്.
ലേവ്യര്‍ 7:37

പഴയ നിയമം

   

സുഭാഷിതങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31     
   

സുഭാഷിതങ്ങള്‍4

ജ്ഞാനസമ്പാദനം അഭികാമ്യം

1 മക്കളേ, പിതാവിന്‍റെ പ്രബോധനം കേള്‍ക്കുവിന്‍. അതില്‍ ശ്രദ്ധിച്ച് അറിവു നേടുവിന്‍,2 ഞാന്‍ നിങ്ങള്‍ക്കു സദുപദേശങ്ങള്‍ നല്‍കുന്നു; എന്‍റെ പാഠങ്ങള്‍ തള്ളിക്കളയരുത്.3 ഞാന്‍ അമ്മയ്ക്ക് ഏക സന്താനമായി ഇളംപ്രായത്തില്‍ പിതാവിനോടൊപ്പംകഴിയവേ,4 അവന്‍ എന്നെ ഇപ്രകാരം പഠിപ്പിച്ചു: നിന്‍റെ ഹൃദയം എന്‍റെ വാക്കുകള്‍മുറുകെപ്പിടിക്കട്ടെ; എന്‍റെ കല്‍പനകള്‍ പാലിച്ചാല്‍ നീ ജീവിക്കും.5 വിജ്ഞാനവും ഉള്‍ക്കാഴ്ചയും നേടുക;എന്‍റെ വാക്കുകള്‍ വിസ്മരിക്കരുത്; അവയില്‍നിന്നു വ്യതിചലിക്കയുമരുത്.6 ജ്ഞാനം ഉപേക്ഷിക്കരുത്;അവള്‍ നിന്നെ കാത്തുകൊള്ളും. അവളെ സ്നേഹിക്കുക;അവള്‍ നിന്നെ സംരക്ഷിക്കും.7 ജ്ഞാനം സമ്പാദിക്കുകയാണ്സര്‍വപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക.8 അവളെ അമൂല്യമായി കരുതുക;അവള്‍ നിനക്ക് ഉയര്‍ച്ച നല്‍കും. അവളെ പുണരുക;അവള്‍ നിന്നെ ആദരിക്കും.9 അവള്‍ നിന്‍റെ ശിരസ്സില്‍മനോഹരമായ പൂമാലയണിയിക്കും; നിനക്കു മഹത്വത്തിന്‍റെ കിരീടം നല്‍കും.10 മകനേ, എന്‍റെ വാക്ക് നിന്‍റെ ഹൃദയത്തില്‍ പതിയട്ടെ; അപ്പോള്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും.11 ഞാന്‍ ജ്ഞാനത്തിന്‍റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍നിന്നെ നയിച്ചു.12 നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.13 എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക;അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക;അതു നിന്‍റെ ജീവനാണ്.14 ദുഷ്ടരുടെ പാതയില്‍ പ്രവേശിക്കരുത്;ദുര്‍ജനങ്ങളുടെ മാര്‍ഗത്തില്‍ചരിക്കയുമരുത്.15 അതില്‍നിന്നൊഴിഞ്ഞു നില്‍ക്കുക;അതില്‍ സഞ്ചരിക്കരുത്; അതില്‍നിന്ന് അകന്നുമാറി കടന്നുപോവുക.16 എന്തെന്നാല്‍ തെറ്റുചെയ്യാതെ അവര്‍ക്ക്ഉറക്കം വരില്ല; ആരെയെങ്കിലും തട്ടിവീഴ്ത്തിയില്ലെങ്കില്‍ അവര്‍ക്കു നിദ്രനഷ്ടപ്പെടുന്നു.17 കാരണം, അവര്‍ ദുഷ്ടതയുടെഅപ്പം ഭക്ഷിക്കുകയും അക്രമത്തിന്‍റെ വീഞ്ഞ് കുടിക്കുകയും ചെയ്യുന്നു.18 എന്നാല്‍, നീതിമാന്‍മാരുടെ പാതപൂര്‍വാഹ്നത്തിലെ വെയില്‍പോലെ പ്രകാശം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.19 ദുഷ്ടരുടെ മാര്‍ഗം സാന്ദ്രതമസ്സുപോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവര്‍ക്കറിഞ്ഞുകൂടാ.20 മകനേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക; എന്‍റെ മൊഴികള്‍ക്കു ചെവിതരുക.21 അവനിന്‍റെ ദൃഷ്ടിപഥത്തില്‍നിന്നുമാഞ്ഞുപോകാതിരിക്കട്ടെ; അവനിന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുക.22 എന്തെന്നാല്‍, അവയെ ഉള്‍ക്കൊള്ളുന്നവന് അവ ജീവനും, അവന്‍റെ ശരീരത്തിന് ഔഷധവുമാണ്.23 നിന്‍റെ ഹൃദയത്തെ ജാഗരൂകതയോടെകാത്തുസൂക്ഷിക്കുക; ജീവന്‍റെ ഉറവകള്‍അതില്‍നിന്നാണൊഴുകുന്നത്.24 വക്രമായ സംസാരം നിന്നില്‍നിന്നകറ്റിക്കളയുക; കുടിലഭാഷണത്തെ ദൂരെയകറ്റുക.25 നിന്‍റെ ദൃഷ്ടി അവക്രമായിരിക്കട്ടെ;നിന്‍റെ നോട്ടം മുന്‍പോട്ടു മാത്രമായിരിക്കട്ടെ.26 നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന് ഉറപ്പിക്കുക; അപ്പോള്‍ അവ സുരക്ഷിതമായിരിക്കും.27 വലത്തോട്ടോ ഇടത്തോട്ടോവ്യതിചലിക്കരുത്; തിന്‍മയില്‍ കാലൂന്നുകയും അരുത്.