Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഇരുപത്തിമൂന്നാം ഭരണവര്‍ഷം നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയ എഴുനൂറ്റിനാല്‍പ്പത്തിയഞ്ച് യഹൂദര്‍, ആകെ നാലായിരത്തിയറുനൂറുപേര്‍.
ജറെമിയാ 52:30
പതിനെട്ടാം ഭരണവര്‍ഷം എണ്ണൂറ്റിമുപ്പത്തിരണ്ടു പേര്‍,
ജറെമിയാ 52:29
നബുക്കദ്നേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്: അവന്‍റെ ഏഴാം ഭരണവര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദര്‍,
ജറെമിയാ 52:28

പഴയ നിയമം

   

സുഭാഷിതങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31     
   

സുഭാഷിതങ്ങള്‍12

1 ശിക്ഷണം ഇഷ്ടപ്പെടുന്നവന്‍വിജ്ഞാനത്തെയാണ് സ്നേഹിക്കുന്നത്; ശാസനം വെറുക്കുന്നവന്‍മൂഢനത്രേ.2 ഉത്തമനായ മനുഷ്യന് കര്‍ത്താവിന്‍റെ അനുഗ്രഹം ലഭിക്കുന്നു; തിന്‍മ നിരൂപിക്കുന്നവനെ അവിടുന്ന്ശിക്ഷയ്ക്കു വിധിക്കുന്നു.3 ദുഷ്ടതയിലൂടെ ആരും നിലനില്‍പ്നേടുന്നില്ല; നീതിമാന്‍മാര്‍ ഒരിക്കലും ഉന്‍മൂലനംചെയ്യപ്പെടുന്നില്ല.4 ഉത്തമയായ ഭാര്യ ഭര്‍ത്താവിന്‍റെ കിരീടം; അപമാനം വരുത്തിവയ്ക്കുന്നവള്‍അവന്‍റെ അസ്ഥികളിലെ അര്‍ബുദവും.5 നീതിമാന്‍മാരുടെ ആലോചനകള്‍ന്യായയുക്തമാണ്; ദുഷ്ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്മകവും.6 ദുഷ്ടരുടെ വാക്കുകള്‍ രക്തത്തിനുപതിയിരിക്കുന്നു; സത്യസന്ധരുടെ വാക്കുകള്‍ മനുഷ്യരെമോചിപ്പിക്കുന്നു.7 ദുഷ്ടര്‍ നിപതിക്കുമ്പോള്‍ നിശ്ശേഷം നശിക്കും; നീതിമാന്‍മാരുടെ പരമ്പര നിലനില്‍ക്കും.8 സദ്ബുദ്ധിയുള്ളവന്‍ അതിന്‍റെ പേരില്‍ പ്രശംസിക്കപ്പെടുന്നു; വികടബുദ്ധി നിന്ദിക്കപ്പെടുന്നു.9 ആഹാരത്തിനു വകയില്ലാതിരിക്കേവന്‍പു നടിക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍ അധ്വാനിച്ച് എളിയനിലയില്‍കഴിയുന്നവനാണ്.10 നീതിമാന്‍ വളര്‍ത്തൃമൃഗങ്ങളോട് ദയകാട്ടുന്നു; ദുഷ്ടന്‍മാരുടെ ഹൃദയം ക്രൂരതനിറഞ്ഞതാണ്.11 മണ്ണില്‍ അധ്വാനിക്കുന്നവനുയഥേഷ്ടംആഹാരം കിട്ടും; പാഴ്വേല ചെയ്യുന്നവന്‍ ബുദ്ധിശൂന്യനാണ്.12 ദുഷ്ടരുടെ ബലിഷ്ഠമായ ഗോപുരംതകര്‍ന്നടിയുന്നു; നീതിമാന്‍മാരാകട്ടെ വേരുറച്ചുനില്‍ക്കുന്നു.13 ദുഷ്ടന്‍ തന്‍റെ ദുഷിച്ചവാക്കുകളില്‍ത്തന്നെ കുടുങ്ങിപ്പോകുന്നു; നീതിമാന്‍ കുഴപ്പത്തില്‍നിന്ന് രക്ഷപെടുന്നു.14 ഒരുവന് തന്‍റെ വാക്കുകള്‍ക്ക് നന്‍മപ്രതിഫലമായി ലഭിക്കുന്നു; വേറൊരുവന് തന്‍റെ കരവേലയ്ക്ക്തക്ക പ്രതിഫലം കിട്ടുന്നു.15 ഭോഷന്‍റെ ദൃഷ്ടിയില്‍ തന്‍റെ പ്രവൃത്തി ഉത്തമമാണ്; വിവേകി ഉപദേശം തേടുന്നു.16 ഭോഷന്‍ നീരസം പെട്ടെന്ന് പ്രകടിപ്പിക്കുന്നു; വിവേചനാശീലമുള്ളവന്‍ നിന്ദനംവകവയ്ക്കുന്നില്ല.17 സത്യം പറയുന്നവന്‍ വ്യാജംകൂടാതെ തെളിവു നല്‍കുന്നു; കള്ളസ്സാക്ഷി വ്യാജം പറയുന്നു.18 തുളച്ചുകയറുന്ന വാളുപോലെ,വീണ്ടുവിചാരമില്ലാതെ വാക്കുകള്‍പ്രയോഗിക്കുന്നവരുണ്ട്; വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.19 സത്യസന്ധമായ വാക്ക് എന്നേക്കുംനിലനില്‍ക്കുന്നു; വ്യാജമായ വാക്ക് ക്ഷണികമാണ്.20 തിന്‍മ നിനയ്ക്കുന്നവരുടെ ഹൃദയംകുടിലമാണ്; നന്‍മ നിരൂപിക്കുന്നവര്‍സന്തോഷമനുഭവിക്കുന്നു.21 നീതിമാന്‍മാര്‍ക്ക് അനര്‍ഥം സംഭവിക്കുന്നില്ല; ദുഷ്ടര്‍ക്ക് ആപത്ത് ഒഴിയുകയില്ല.22 കള്ളം പറയുന്ന അധരങ്ങള്‍കര്‍ത്താവിനു വെറുപ്പാണ്; വിശ്വസ്തതയോടെ പെരുമാറുന്നവര്‍അവിടുത്തെ സന്തോഷിപ്പിക്കുന്നു.23 വിവേകി തന്‍റെ അറിവ് മറച്ചുവയ്ക്കുന്നു; ഭോഷന്‍ തന്‍റെ ഭോഷത്തംവിളംബരം ചെയ്യുന്നു.24 സ്ഥിരോത്സാഹിയുടെ കരം ഭരണം നടത്തും. അലസന്‍മാര്‍ അടിമവേല ചെയ്യാന്‍നിര്‍ബന്ധിക്കപ്പെടും.25 ഉത്കണ്ഠ ഒരുവന്‍റെ ഹൃദയത്തെനിരുന്‍മേഷമാക്കുന്നു; നല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു.26 നീതിമാന്‍ തിന്‍മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്‍റെ പെരുമാറ്റം അവനെത്തന്നെവഴിതെറ്റിക്കുന്നു.27 അലസന് തന്‍റെ ഇരയെ പിടികിട്ടുകയില്ല; സ്ഥിരോത്സാഹിക്ക് അമൂല്യമായസമ്പത്തു ലഭിക്കും.28 നീതിയുടെ പാതയിലാണ് ജീവന്‍; അനീതിയുടെ മാര്‍ഗം മരണത്തിലേക്കു നയിക്കുന്നു.