Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
മത്തായി 11:29

പഴയ നിയമം

   

സുഭാഷിതങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31     
   

സുഭാഷിതങ്ങള്‍12

1 ശിക്ഷണം ഇഷ്ടപ്പെടുന്നവന്‍വിജ്ഞാനത്തെയാണ് സ്നേഹിക്കുന്നത്; ശാസനം വെറുക്കുന്നവന്‍മൂഢനത്രേ.2 ഉത്തമനായ മനുഷ്യന് കര്‍ത്താവിന്‍റെ അനുഗ്രഹം ലഭിക്കുന്നു; തിന്‍മ നിരൂപിക്കുന്നവനെ അവിടുന്ന്ശിക്ഷയ്ക്കു വിധിക്കുന്നു.3 ദുഷ്ടതയിലൂടെ ആരും നിലനില്‍പ്നേടുന്നില്ല; നീതിമാന്‍മാര്‍ ഒരിക്കലും ഉന്‍മൂലനംചെയ്യപ്പെടുന്നില്ല.4 ഉത്തമയായ ഭാര്യ ഭര്‍ത്താവിന്‍റെ കിരീടം; അപമാനം വരുത്തിവയ്ക്കുന്നവള്‍അവന്‍റെ അസ്ഥികളിലെ അര്‍ബുദവും.5 നീതിമാന്‍മാരുടെ ആലോചനകള്‍ന്യായയുക്തമാണ്; ദുഷ്ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്മകവും.6 ദുഷ്ടരുടെ വാക്കുകള്‍ രക്തത്തിനുപതിയിരിക്കുന്നു; സത്യസന്ധരുടെ വാക്കുകള്‍ മനുഷ്യരെമോചിപ്പിക്കുന്നു.7 ദുഷ്ടര്‍ നിപതിക്കുമ്പോള്‍ നിശ്ശേഷം നശിക്കും; നീതിമാന്‍മാരുടെ പരമ്പര നിലനില്‍ക്കും.8 സദ്ബുദ്ധിയുള്ളവന്‍ അതിന്‍റെ പേരില്‍ പ്രശംസിക്കപ്പെടുന്നു; വികടബുദ്ധി നിന്ദിക്കപ്പെടുന്നു.9 ആഹാരത്തിനു വകയില്ലാതിരിക്കേവന്‍പു നടിക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍ അധ്വാനിച്ച് എളിയനിലയില്‍കഴിയുന്നവനാണ്.10 നീതിമാന്‍ വളര്‍ത്തൃമൃഗങ്ങളോട് ദയകാട്ടുന്നു; ദുഷ്ടന്‍മാരുടെ ഹൃദയം ക്രൂരതനിറഞ്ഞതാണ്.11 മണ്ണില്‍ അധ്വാനിക്കുന്നവനുയഥേഷ്ടംആഹാരം കിട്ടും; പാഴ്വേല ചെയ്യുന്നവന്‍ ബുദ്ധിശൂന്യനാണ്.12 ദുഷ്ടരുടെ ബലിഷ്ഠമായ ഗോപുരംതകര്‍ന്നടിയുന്നു; നീതിമാന്‍മാരാകട്ടെ വേരുറച്ചുനില്‍ക്കുന്നു.13 ദുഷ്ടന്‍ തന്‍റെ ദുഷിച്ചവാക്കുകളില്‍ത്തന്നെ കുടുങ്ങിപ്പോകുന്നു; നീതിമാന്‍ കുഴപ്പത്തില്‍നിന്ന് രക്ഷപെടുന്നു.14 ഒരുവന് തന്‍റെ വാക്കുകള്‍ക്ക് നന്‍മപ്രതിഫലമായി ലഭിക്കുന്നു; വേറൊരുവന് തന്‍റെ കരവേലയ്ക്ക്തക്ക പ്രതിഫലം കിട്ടുന്നു.15 ഭോഷന്‍റെ ദൃഷ്ടിയില്‍ തന്‍റെ പ്രവൃത്തി ഉത്തമമാണ്; വിവേകി ഉപദേശം തേടുന്നു.16 ഭോഷന്‍ നീരസം പെട്ടെന്ന് പ്രകടിപ്പിക്കുന്നു; വിവേചനാശീലമുള്ളവന്‍ നിന്ദനംവകവയ്ക്കുന്നില്ല.17 സത്യം പറയുന്നവന്‍ വ്യാജംകൂടാതെ തെളിവു നല്‍കുന്നു; കള്ളസ്സാക്ഷി വ്യാജം പറയുന്നു.18 തുളച്ചുകയറുന്ന വാളുപോലെ,വീണ്ടുവിചാരമില്ലാതെ വാക്കുകള്‍പ്രയോഗിക്കുന്നവരുണ്ട്; വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.19 സത്യസന്ധമായ വാക്ക് എന്നേക്കുംനിലനില്‍ക്കുന്നു; വ്യാജമായ വാക്ക് ക്ഷണികമാണ്.20 തിന്‍മ നിനയ്ക്കുന്നവരുടെ ഹൃദയംകുടിലമാണ്; നന്‍മ നിരൂപിക്കുന്നവര്‍സന്തോഷമനുഭവിക്കുന്നു.21 നീതിമാന്‍മാര്‍ക്ക് അനര്‍ഥം സംഭവിക്കുന്നില്ല; ദുഷ്ടര്‍ക്ക് ആപത്ത് ഒഴിയുകയില്ല.22 കള്ളം പറയുന്ന അധരങ്ങള്‍കര്‍ത്താവിനു വെറുപ്പാണ്; വിശ്വസ്തതയോടെ പെരുമാറുന്നവര്‍അവിടുത്തെ സന്തോഷിപ്പിക്കുന്നു.23 വിവേകി തന്‍റെ അറിവ് മറച്ചുവയ്ക്കുന്നു; ഭോഷന്‍ തന്‍റെ ഭോഷത്തംവിളംബരം ചെയ്യുന്നു.24 സ്ഥിരോത്സാഹിയുടെ കരം ഭരണം നടത്തും. അലസന്‍മാര്‍ അടിമവേല ചെയ്യാന്‍നിര്‍ബന്ധിക്കപ്പെടും.25 ഉത്കണ്ഠ ഒരുവന്‍റെ ഹൃദയത്തെനിരുന്‍മേഷമാക്കുന്നു; നല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു.26 നീതിമാന്‍ തിന്‍മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്‍റെ പെരുമാറ്റം അവനെത്തന്നെവഴിതെറ്റിക്കുന്നു.27 അലസന് തന്‍റെ ഇരയെ പിടികിട്ടുകയില്ല; സ്ഥിരോത്സാഹിക്ക് അമൂല്യമായസമ്പത്തു ലഭിക്കും.28 നീതിയുടെ പാതയിലാണ് ജീവന്‍; അനീതിയുടെ മാര്‍ഗം മരണത്തിലേക്കു നയിക്കുന്നു.