Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിന്‍മാരും ആക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണം നടത്തും.
വെളിപാട് 5:10
അവര്‍ ഒരു നവ്യഗാനം ആലപിച്ചു: പുസ്കതകച്ചുരുള്‍ സ്വീകരിക്കാനും അതിന്‍റെ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്‍റെ രക്തംകൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ...
വെളിപാട് 5:9
അവന്‍ അതു സ്വീകരിച്ചപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലുശ്രേഷ്ഠന്‍മാരും കുഞ്ഞാടിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞസ്വര്‍ണകലശങ്ങളും കൈയിലേന്തിയിരുന്നു.
വെളിപാട് 5:8

പഴയ നിയമം

   

സുഭാഷിതങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31     
   

സുഭാഷിതങ്ങള്‍11

1 കള്ളത്രാസ് കര്‍ത്താവ് വെറുക്കുന്നു; ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.2 അഹങ്കാരത്തിന്‍റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും.3 സത്യസന്ധരുടെ വിശ്വസ്തത അവര്‍ക്കു വഴികാട്ടുന്നു; വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.4 ക്രോധത്തിന്‍റെ ദിനത്തില്‍ സമ്പത്തുപ്രയോജനപ്പെടുകയില്ല.5 നീതി മരണത്തില്‍നിന്നു മോചിപ്പിക്കുന്നു. നിഷ്കളങ്കന്‍റെ നീതി അവനെനേര്‍വഴിക്കു നടത്തുന്നു; ദുഷ്ടന്‍ തന്‍റെ ദുഷ്ടത നിമിത്തംനിപതിക്കുന്നു.6 സത്യസന്ധരുടെ നീതി അവരെമോചിപ്പിക്കുന്നു; ദുഷ്ടരെ അവരുടെ അത്യാഗ്രഹംഅടിമകളാക്കുന്നു.7 ദുഷ്ടന്‍റെ പ്രത്യാശ മരണത്തോടെ നശിക്കും; അധര്‍മിയുടെ പ്രതീക്ഷവ്യര്‍ഥമായിത്തീരും.8 നീതിമാന്‍ ദുരിതത്തില്‍നിന്ന്മോചിപ്പിക്കപ്പെടുന്നു; ദുഷ്ടന്‍ അതില്‍ കുടുങ്ങുകയും ചെയ്യുന്നു.9 അധര്‍മി വാക്കുകൊണ്ട്അയല്‍ക്കാരനെ നശിപ്പിക്കും; നീതിമാന്‍ വിജ്ഞാനം നിമിത്തംവിമോചിതനാകും.10 നീതിമാന്‍മാരുടെ ക്ഷേമത്തില്‍നഗരം ആഹ്ലാദിക്കുന്നു; ദുഷ്ടരുടെ നാശത്തില്‍ സന്തോഷത്തിന്‍റെ ആര്‍പ്പുവിളി മുഴങ്ങുന്നു.11 സത്യസന്ധരുടെമേലുള്ള അനുഗ്രഹത്താല്‍ നഗരം ഉത്കര്‍ഷംപ്രാപിക്കുന്നു; ദുഷ്ടരുടെ വാക്കുനിമിത്തം അത്അധഃപതിക്കുന്നു;12 അയല്‍ക്കാരനെ പുകഴ്ത്തിപ്പറയുന്നവന്‍ ബുദ്ധിശൂന്യനാണ്; ആലോചനാശീലമുള്ളവന്‍നിശ്ശബ്ദത പാലിക്കുന്നു.13 ഏഷണി പറഞ്ഞുനടക്കുന്നവന്‍രഹസ്യം പരസ്യമാക്കുന്നു; വിശ്വസ്തന്‍ രഹസ്യം സൂക്ഷിക്കുന്നു.14 മാര്‍ഗദര്‍ശനമില്ലാഞ്ഞാല്‍ ജനതനിലംപതിക്കും; ഉപദേഷ്ടാക്കള്‍ ധാരാളമുണ്ടെങ്കില്‍സുരക്ഷിതത്വമുണ്ട്.15 അന്യന് ജാമ്യം നില്‍ക്കുന്നവന്‍ദുഃഖിക്കേണ്ടിവരും; ജാമ്യം നില്‍ക്കാത്തവന്‍ സുരക്ഷിതനാണ്.16 ശാലീനയായ സ്ത്രീ ആദരം നേടുന്നു; ബലവാന്‍ സമ്പത്തും.17 ദയാശീലന്‍ തനിക്കുതന്നെ ഗുണം ചെയ്യുന്നു; ക്രൂരന്‍ തനിക്കുതന്നെ ഉപദ്രവംവരുത്തിവയ്ക്കുന്നു;18 ദുഷ്ടന്‍റെ പ്രതിഫലം അവനെ വഞ്ചിക്കുന്നു; നീതി വിതയ്ക്കുന്നവന്‍റെ പ്രതിഫലംസുനിശ്ചിതമാണ്.19 നീതിയില്‍ നിലനില്‍ക്കുന്നവന്‍ ജീവിക്കും; തിന്‍മയെ പിന്തുടരുന്നവന്‍മരിക്കും.20 വികടബുദ്ധികള്‍ കര്‍ത്താവിന്വെറുപ്പുളവാക്കുന്നു; നിഷ്കളങ്കര്‍ അവിടുത്തെസന്തോഷിപ്പിക്കുന്നു.21 തിന്‍മ ചെയ്യുന്നവനു തീര്‍ച്ചയായുംശിക്ഷ ലഭിക്കും; നീതിമാന് മോചനവും.22 വകതിരിവില്ലാത്ത സുന്ദരി,പന്നിയുടെ സ്വര്‍ണമൂക്കുത്തിക്കുതുല്യയാണ്.23 നീതിമാന്‍മാരുടെ ആഗ്രഹംനന്‍മയിലേ ചെല്ലൂ; ദുഷ്ടരുടെ പ്രതീക്ഷ ക്രോധത്തിലും.24 ഒരാള്‍ ഉദാരമായി നല്‍കിയിട്ടുംകൂടുതല്‍ ധനികനാകുന്നു; നല്‍കേണ്ടതു പിടിച്ചുവച്ചിട്ടുംമറ്റൊരുവന്‍റെ ദാരിദ്ര്യം വര്‍ധിക്കുന്നു.25 ഉദാരമായി ദാനം ചെയ്യുന്നവന്‍ സമ്പന്നനാകും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും.26 ധാന്യം പൂഴ്ത്തിവയ്ക്കുന്നവനെജനങ്ങള്‍ ശപിക്കുന്നു; അതു വില്‍പനയ്ക്കു വയ്ക്കുന്നവനെഅവര്‍ അനുഗ്രഹിക്കുന്നു.27 നന്‍മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണ്അന്വേഷിക്കുന്നത്. തിന്‍മയെ തിരയുന്നവനു തിന്‍മതന്നെവന്നുകൂടുന്നു.28 ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴും; നീതിമാന്‍ പച്ചിലപോലെ തഴയ്ക്കും.29 കുടുംബദ്രോഹിക്ക് ഒന്നുംബാക്കിയുണ്ടാവുകയില്ല; ഭോഷന്‍ വിവേകിയുടെ ദാസനായിരിക്കും.30 നീതിയുടെ ഫലം ജീവന്‍റെ വൃക്ഷമാണ്; അക്രമം ജീവനൊടുക്കുന്നു.31 നീതിമാന്‍ കഷ്ടിച്ചു മാത്രമേരക്ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്ടന്‍റെയും പാപിയുടെയുംസ്ഥിതി എന്തായിരിക്കും?