Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
മത്തായി 10:30

പഴയ നിയമം

   

സംഖ്യ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36     
   

സംഖ്യ26

1 ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു കര്‍ത്താവിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, മുന്നവസരങ്ങളില്‍ ചെയ്തതുപോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം മരുഭൂമിയിലേക്കു മുഖം തിരിച്ചു നിന്നു.2 അവന്‍ കണ്ണുകളുയര്‍ത്തി; ഗോത്രങ്ങള്‍ അനുസരിച്ച് ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്‍റെ ആത്മാവ് അവന്‍റെ മേല്‍ ആവസിച്ചു.3 അവന്‍ പ്രവചിച്ചു പറഞ്ഞു :ദര്‍ശനം ലഭിച്ചവന്‍റെ പ്രവചനം.'4 ദൈവത്തിന്‍റെ വാക്കുകള്‍ ശ്രവിച്ചവന്‍, സര്‍വശക്തനില്‍നിന്നു ദര്‍ശനംസിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു:'5 യാക്കോബേ, നിന്‍റെ കൂടാരങ്ങള്‍എത്ര മനോഹരം! ഇസ്രായേലേ, നിന്‍റെ പാളയങ്ങളും.'6 വിശാലമായ താഴ്വരപോലെയാണവ; നദീതീരത്തെ ഉദ്യാനങ്ങള്‍പോലെയും, കര്‍ത്താവു നട്ട കാരകില്‍നിരപോലെയും, നീര്‍ച്ചാലിനരികെയുള്ള ദേവദാരുപോലെയും7 അവന്‍റെ ഭരണികളില്‍നിന്നുവെള്ളം കവിഞ്ഞൊഴുകും,വിത്തുകള്‍ക്കു സമൃദ്ധമായി ജലം ലഭിക്കും. അവന്‍റെ രാജാവ് അഗാഗിനെക്കാള്‍ഉന്നതനായിരിക്കും. അവന്‍റെ രാജ്യം മഹത്വമണിയും.8 ദൈവം ഈജിപ്തില്‍നിന്ന്അവനെ കൊണ്ടുവന്നു; അവനു കാട്ടുപോത്തിന്‍റെ കരുത്തുണ്ട്; ശത്രുജനതകളെ അവന്‍ സംഹരിക്കും; അവരുടെ അസ്ഥികള്‍ അവന്‍ തകര്‍ക്കും; അവന്‍റെ അസ്ത്രങ്ങള്‍ അവരെ പിളര്‍ക്കും.9 സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവന്‍ പതുങ്ങിക്കിടക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍!10 ബാലാമിനെതിരേ ബാലാക്കിന്‍റെ കോപം ജ്വലിച്ചു. അവന്‍ കൈ കൂട്ടിയടിച്ചുകൊണ്ടു പറഞ്ഞു: എന്‍റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു. എന്നാല്‍ മൂന്നു പ്രാവശ്യവും നീ അവരെ അനുഗ്രഹിച്ചിരിക്കുന്നു.11 അതിനാല്‍ നിന്‍റെ ദേശത്തേക്ക് ഓടിക്കൊള്ളുക. വലിയ ബഹുമതികള്‍ നല്‍കാമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കര്‍ത്താവു നിനക്ക് അതു നിഷേധിച്ചിരിക്കുന്നു.12 ബാലാം അവനോടു പറഞ്ഞു:13 നിന്‍റെ ദൂതന്‍മാരോടു ഞാന്‍ പറഞ്ഞില്ലേ, ബാലാക് തന്‍റെ വീടു നിറയെ പൊന്നും വെള്ളിയും തന്നാല്‍പ്പോലും കര്‍ത്താവിന്‍റെ കല്‍പനയ്ക്കപ്പുറം സ്വമേധയാ നന്‍മയോ തിന്‍മയോ ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല; കര്‍ത്താവ് അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയും എന്ന്?14 ഇതാ എന്‍റെ ജനത്തിന്‍റെ അടുത്തേക്കു ഞാന്‍ മടങ്ങുന്നു. ഭാവിയില്‍ ഇസ്രായേല്‍ നിന്‍റെ ജനത്തോട് എന്തു ചെയ്യുമെന്ന് ഞാന്‍ അറിയിക്കാം :15 ബാലാം പ്രവചനം തുടര്‍ന്നു : ബയോറിന്‍റെ മകന്‍ ബാലാമിന്‍റെ പ്രവചനം, ദര്‍ശനം ലഭിച്ചവന്‍റെ പ്രവചനം :'16 ദൈവത്തിന്‍റെ വാക്കുകള്‍ ശ്രവിച്ചവന്‍, അത്യുന്നതന്‍റെ അറിവില്‍ പങ്കുചേര്‍ന്നവന്‍, സര്‍വശക്തനില്‍നിന്നു ദര്‍ശനം സിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു :17 ഞാന്‍ അവനെ കാണുന്നു, എന്നാല്‍ ഇപ്പോഴല്ല; ഞാന്‍ അവനെ ദര്‍ശിക്കുന്നു, എന്നാല്‍ അടുത്തല്ല. ഇസ്രായേലില്‍നിന്ന് ഒരു ചെങ്കോല്‍ ഉയരും, അതു മൊവാബിന്‍റെ നെറ്റിത്തടം തകര്‍ക്കും, ഷേത്തിന്‍റെ പുത്രന്‍മാരെസംഹരിക്കുകയും ചെയ്യും.18 ഏദോം അന്യാധീനമാകും;ശത്രുവായ സെയിറും. ഇസ്രായേലോ സുധീരം മുന്നേറും.19 ഭരണം നടത്താനുള്ളന്‍ യാക്കോബില്‍നിന്നു വരും;പട്ടണങ്ങളില്‍ അവശേഷിക്കുന്നവര്‍നശിപ്പിക്കപ്പെടും.20 അവന്‍ അമലേക്കിനെ നോക്കി പ്രവചിച്ചു :അമലേക്ക് ജനതകളില്‍ ഒന്നാമനായിരുന്നു; എന്നാല്‍, അവസാനം അവന്‍ പൂര്‍ണമായി നശിക്കും.'21 അവന്‍ കേന്യരെ നോക്കി പ്രവചിച്ചു : നിന്‍റെ വാസസ്ഥലം സുശക്തമാണ്; പാറയില്‍ നീ കൂടുവച്ചിരിക്കുന്നു.'22 എന്നാല്‍, നീ നശിച്ചുപോകും, അസ്സൂര്‍ നിന്നെ അടിമയായികൊണ്ടുപോകും.23 ബാലാം പ്രവചനം തുടര്‍ന്നു :ഹാ, ദൈവം ഇതു ചെയ്യുമ്പോള്‍ആരു ജീവനോടിരിക്കും!24 കിത്തിമില്‍നിന്നു കപ്പലുകള്‍ പുറപ്പെടും, അസ്സൂറിനെയും ഏബറിനെയുംപീഡിപ്പിക്കും, എന്നാല്‍, അവനും നാശമടയും.25 ബാലാം സ്വദേശത്തേക്കു മടങ്ങി :ബാലാക് തന്‍റെ വഴിക്കും പോയി.