Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നിനക്കു നല്‍കുമെന്നു നിന്‍റെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്ധമായ വിളവു നല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും.
നിയമാവര്‍ത്തനം 28:11
കര്‍ത്താവു തന്‍റെ വിശിഷ്ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്‍റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്‍റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കും. അനേ കം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.
നിയമാവര്‍ത്തനം 28:12
കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ കല്‍പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക്...
നിയമാവര്‍ത്തനം 28:13

പഴയ നിയമം

   

മിക്കാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7     
   

മിക്കാ5

വരാനിരിക്കുന്ന രാജാവ്

1 നിന്നെ ഇതാ, കോട്ടകെട്ടി അടച്ചിരിക്കുന്നു. നമുക്കെതിരേ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്‍റെ ചെകിട്ടത്തടിക്കുന്നു.2 ബേത്ലെഹെം എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്.3 അതിനാല്‍, ഈ റ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന്‍ അവരെ പരിത്യജിക്കും. പിന്നീട്, അവന്‍റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.4 കര്‍ത്താവിന്‍റെ ശക്തിയോടെ തന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മഹത്വത്തോടെ, അവന്‍ വന്ന് തന്‍റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന്‍ പ്രതാപവാനാകയാല്‍ അവര്‍ സുരക്ഷിതരായി വസിക്കും.5 അവന്‍ നമ്മുടെ സമാധാനമായിരിക്കും. അസ്സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ മണ്ണില്‍ കാല്‍കുത്തുകയും ചെയ്യുമ്പോള്‍ നാം അവനെതിരേ ഏഴ്ഇടയന്‍മാരെയും എട്ടു പ്രഭുക്കന്‍മാരെയും അണിനിരത്തും.6 അസ്സീറിയായെ വാള്‍കൊണ്ടും നിമ്രോദ്ദേശത്തെ ഊരിയ ഖഡ്ഗം കൊണ്ടും അവര്‍ ഭരിക്കും. അസ്സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ അവന്‍ നമ്മെ രക്ഷിക്കും.7 അന്നു യാക്കോബിന്‍റെ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ അനേകം ജനതകളുടെ ഇടയില്‍ കര്‍ത്താവ് വര്‍ഷിക്കുന്നതുഷാരംപോലെയും പുല്‍ത്തലപ്പുകളിലെ മഴത്തുള്ളിപോലെയും ആയിരിക്കും. അതു മനുഷ്യര്‍ക്കുവേണ്ടി തങ്ങിനില്‍ക്കുയോ മനുഷ്യ മക്കള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയോ ചെയ്യുന്നി8 യാക്കോബിന്‍റെ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ ജനതകള്‍ക്കിടയില്‍, അനേകം ജനതകള്‍ക്കിടയില്‍, വന്യമൃഗങ്ങള്‍ക്കിടയില്‍, സിംഹത്തെപ്പോലെയും ആ ട്ടിന്‍പറ്റത്തില്‍യുവസിംഹത്തെപ്പോലെയും ആയിരിക്കും. അത് ചവിട്ടിമെതിച്ചും ചീന്തിക്കീറിയും നടക്കും. രക്ഷിക്കാനാരും ഉണ്ടാവുകയി9 പ്രതിയോഗികളുടെ മീതേ നിന്‍റെ കരം ഉയര്‍ന്നുനില്‍ക്കും. നിന്‍റെ സര്‍വ ശത്രുക്കളും വിച്ഛേദിക്കപ്പെടും.10 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു നിന്‍റെ കുതിരകളെ ഞാന്‍ സംഹരിക്കും; നിന്‍റെ രഥങ്ങള്‍ നശിപ്പിക്കും.11 നിന്‍റെ ദേശത്തെനഗരങ്ങള്‍ ഞാന്‍ നശിപ്പിക്കും; നിന്‍റെ ശക്തിദുര്‍ഗങ്ങള്‍ ഞാന്‍ തകര്‍ക്കും.12 ആഭിചാരവൃത്തികളെല്ലാം നിന്നില്‍നിന്നു ഞാന്‍ നീക്കംചെയ്യും. നിനക്ക് ഇനിമേലില്‍ പ്രശ്നം വയ്ക്കുന്നവരുണ്ടാവുകയില്ല.13 നിന്‍റെ വിഗ്രഹങ്ങളും സ്തംഭങ്ങളും ഞാന്‍ എടുത്തുകളയും. നിന്‍റെ തന്നെ കരവേലകള്‍ക്കു മുന്‍പില്‍ ഇനിമേല്‍ നീ പ്രണമിക്കുകയില്ല.14 നിന്‍റെ അഷേരാപ്രതിഷ്ഠകളെ ഞാന്‍ നിര്‍മൂലനം ചെയ്യും. നിന്‍റെ നഗരങ്ങളെ ഞാന്‍ നശിപ്പിക്കും.15 എന്നെ അനുസരിക്കാത്ത ജനതകളോടു ഞാന്‍ ക്രോധത്തോടെ പ്രതികാരം ചെയ്യും.