Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
സ്തംഭങ്ങളുടെ മുകള്‍ഭാഗം മാലക്കണ്ണികള്‍കൊണ്ട് അലങ്കരിച്ചു. നൂറു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി അതിനിടയില്‍ കോര്‍ത്തിട്ടു.
2 ദിനവൃത്താന്തം 3:16
ആലയത്തിനു മുന്‍പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങള്‍ പണിതു. അവയ്ക്കു മുകളില്‍ അഞ്ചു മുഴം വീതമുള്ള പോതികകളും ഉണ്ടാക്കിവച്ചു.
2 ദിനവൃത്താന്തം 3:15
നീലം ധൂമ്രം കടുംചെമപ്പു നൂലുകള്‍, നേര്‍ത്തചണം ഇവ ഉപയോഗിച്ചു കെരൂബുകളുടെ ചിത്രപ്പണിയുള്ള ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി.
2 ദിനവൃത്താന്തം 3:14

പഴയ നിയമം

   

യൂദിത്ത്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16     
   

യൂദിത്ത്1

നബുക്കദ്നേസറും അര്‍ഫക്സാദും തമ്മില്‍യുദ്ധം

1 മഹാനഗരമായ നിനെവേയില്‍ അസ്സീ റിയാക്കാരെ ഭരിച്ചിരുന്ന നബുക്കദ്നേസറിന്‍റെ പന്ത്രണ്ടാം ഭരണവര്‍ഷം ആയിരുന്നു അത്. അര്‍ഫക്സാദ് രാജാവ് എക്ബത്താനായില്‍ മേദിയായുടെ അധിപതിയായി വാഴുകയായിരുന്നു.2 അവന്‍ മൂന്നു മുഴം കനത്തിലും ആറു മുഴം നീളത്തിലും ചെത്തിയെടുത്ത കല്ലുകൊണ്ട് എക്ബത്താനായ്ക്കു ചുറ്റും മതില്‍ പണിതു. മതിലിന് എഴുപതു മുഴം ഉയരവും അമ്പതു മുഴം വീതിയുമുണ്ടായിരുന്നു.3 കവാടത്തില്‍ നൂറു മുഴം ഉയരവും അടിത്തറയില്‍ അറുപതു മുഴം വീതിയുമുള്ള ഗോപുരങ്ങള്‍ നിര്‍മിച്ചിരുന്നു.4 സൈന്യത്തിന് ഒന്നിച്ചു കടന്നുപോകാനും കാലാള്‍പടയ്ക്കു നിരയായി നീങ്ങാനും കഴിയുമാറ് കവാടങ്ങള്‍ എഴുപതു മുഴം ഉയരത്തിലും നാല്‍പതു മുഴം വീതിയിലുമാണ് പണിതത്.5 അക്കാലത്താണ് നബുക്കദ്നേസര്‍ രാജാവ് റാഗാവിന്‍റെ അതിര്‍ത്തിയിലുള്ള വിശാല മായ സമതലത്തില്‍ വച്ച് അര്‍ഫക്സാദ് രാജാവിനോട് ഏറ്റുമുട്ടിയത്.6 മലമ്പ്രദേശത്തെ ജനങ്ങളുംയൂഫ്രട്ടീസ്, ടൈഗ്രീസ്, ഹിദാസ്പസ് എന്നീ നദികളുടെ തീരങ്ങളില്‍ വസിച്ചിരുന്നവരും എലിമായരുടെ രാജാവായ അറിയോക്കും സമതലത്തില്‍ വച്ച് അവനോടു ചേര്‍ന്നു. അനവധി ജനതകള്‍ കല്‍ദായസൈന്യങ്ങളോടു ചേര്‍ന്നു.7 അസ്സീറിയാക്കാരുടെ രാജാവായ നബുക്കദ്നേസര്‍, പേര്‍ഷ്യയിലും പടിഞ്ഞാറ് കിലിക്യ, ദമാസ്ക്കസ്, ലബനോന്‍, ലബനോന്‍റെ നേരേ കിടക്കുന്ന പ്രദേശങ്ങള്‍ എന്നിവയിലും സമുദ്രതീരപ്രദേശങ്ങളിലും വസിച്ചിരുന്നവര്‍ക്കും,8 കാര്‍മല്‍, ഗിലെയാദ്, ഉത്തരഗലീലി, വിശാലമായ എസ്ദ്രായേലോണ്‍ താഴ്വര എന്നിവിടങ്ങളിലും,9 സമരിയായിലും അതിനുചുറ്റുമുള്ള പട്ടണങ്ങളിലും ജോര്‍ദാന് അക്കരെ ജറുസലെം വരെയും ബഥനി, കെലുസ്, കാദെഷ്, ഈജിപ്തിലെ നദീതീരം, തഹ്ഫാനെസ്, റാംസെസ് എന്നിവിടങ്ങളിലും,10 താനിസ്, മെംഫിസ് ഇവയുള്‍പ്പെടെ ഗോഷന്‍ പ്രദേശം മുഴുവനിലും, ഈജിപ്തില്‍ എത്യോപ്യയുടെ അതിര്‍ത്തികള്‍വരെയും വസിച്ചിരുന്നവര്‍ക്കും സന്ദേശമയ ച്ചു.11 എന്നാല്‍, ആ പ്രദേശങ്ങളിലെ ജനങ്ങള്‍ അസ്സീറിയാരാജാവായ നബുക്കദ് നേസറിന്‍റെ ആജ്ഞ അവഗണിക്കുകയുംയുദ്ധത്തില്‍ അവനോടു ചേരാന്‍ വിസമ്മതിക്കുകയും ചെയ്തു. അവര്‍ അവനെ ഭയപ്പെട്ടിരുന്നില്ല. അവരുടെ ദൃഷ്ടിയില്‍ അവന്‍ ഒരു സാധാരണമനുഷ്യനായിരുന്നു. അവന്‍റെ ദൂതന്‍മാരെ അവര്‍ 12 ആ ദേശങ്ങളെല്ലാം നബുക്കദ്നേസറിന്‍റെ കടുത്ത രോഷത്തിനു പാത്രമായി. കിലിക്യ, ദമാസ്ക്കസ്, സിറിയ എന്നിവയുടെമേല്‍ നിശ്ചയമായുംപ്രതികാരം നടത്തുമെന്നും മൊവാബ്നിവാസികളെയും അമ്മോന്‍ജനതയെയും, യൂദായിലും ഈജിപ്തില്‍ ഇരുകടലുകളുടെയും തീരങ്ങള്‍വരെയും വസിച്ചിരുന്ന എല്ലാവരെയു13 പതിനേഴാംവര്‍ഷം അവന്‍ അര്‍ഫക്സാദ് രാജാവിനെതിരേ സൈന്യത്തെ അയച്ചു. അവനെയുദ്ധത്തില്‍ പരാജയപ്പെടുത്തുകയും അവന്‍റെ സൈന്യത്തെയും കുതിരപ്പടയെയും രഥങ്ങളെയും നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു.14 അങ്ങനെ അവന്‍ അര്‍ഫക്സാദിന്‍റെ നഗരങ്ങള്‍ കീഴ്പെടുത്തി, എക്ബത്താനായില്‍ പ്രവേശിച്ച് ഗോപുരങ്ങള്‍ പിടിച്ചടക്കുകയും കച്ചവടസ്ഥലങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. പ്രതാപമുള്ള പട്ടണത്തെ പരിഹാസപാത്രമാക്കി.15 അവന്‍ അര്‍ഫ ക്സാദിനെ റാഗാവു പര്‍വതനിരകളില്‍വച്ച് ബന്ധനസ്ഥനാക്കി കുന്തംകൊണ്ടു കുത്തി. അവനെ പൂര്‍ണമായി നശിപ്പിച്ചു.16 അനന്തരം, അവന്‍ തന്‍റെ വിപുലമായ സംയുക്തസൈന്യവുമായി നിനെവേയിലേക്കു മടങ്ങി. അവിടെ അവനും സൈന്യവും നൂറ്റിയിരുപതു ദിവസം വിരുന്നിലും വിശ്രമത്തിലും ചെലവഴിച്ചു.