Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഞങ്ങള്‍ ഏഴാംവര്‍ഷം വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്നില്ലെങ്കില്‍ എന്തു ഭക്ഷിക്കും എന്നു നിങ്ങള്‍ ചോദിച്ചേക്കാം.
ലേവ്യര്‍ 25:20
ആറാം വര്‍ഷം എന്‍റെ അനുഗ്രഹം ഞാന്‍ നിങ്ങളുടെ മേല്‍ ചൊരിയും. മൂന്നുവര്‍ഷത്തേക്കുള്ള വിളവ് അതു നിങ്ങള്‍ക്കു പ്രദാനംചെയ്യും.
ലേവ്യര്‍ 25:21
എട്ടാം വര്‍ഷം നിങ്ങള്‍ വിതയ്ക്കുകയും ഒന്‍പതാം വര്‍ഷംവരെ പഴയ ഫലങ്ങളില്‍ നിന്നു ഭക്ഷിക്കുകയും ചെയ്യുക. അതിന്‍റെ ഫലം ലഭിക്കുന്നതുവരെ പഴയതില്‍നിന്നു ഭക്ഷിക്കുക.
ലേവ്യര്‍ 25:22

പഴയ നിയമം

   

ജോബ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42     
   

ജോബ്2

1 ദൈവപുത്രന്‍ മാര്‍ വീണ്ടും ഒരു ദിവസം കര്‍ത്തൃസന്നിധിയില്‍ ചെന്നു. സാത്താനും അവരോടൊപ്പം എത്തി.2 കര്‍ത്താവ് സാത്താനോടു ചോദിച്ചു: നീ എവിടെനിന്നു വരുന്നു? ഞാന്‍ ഭൂമിയിലാകെ ചുറ്റിസഞ്ചരിച്ചിട്ടു വരുകയാണ് അവന്‍ പറഞ്ഞു.3 കര്‍ത്താവ് അവനോടു വീണ്ടും ചോദിച്ചു: എന്‍റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും തിന്‍മയില്‍നിന്ന് അകന്നു ജീവിക്കുന്നവനുമായി മറ്റാരെങ്കിലും ഭൂമുഖത്തുണ്ടോ? അകാരണമായി അവനെ നശിപ്പിക്കാന്‍ നീ എന്നെ സമ്മതിപ്പിച്ചെങ്കിലും അവന്‍റെ 4 സാത്താന്‍ പറഞ്ഞു: ചര്‍മത്തിനുപകരം ചര്‍മം! ജീവനുവേണ്ടി തനിക്കുള്ളതെന്തും മനുഷ്യന്‍ ഉപേക്ഷിക്കും.5 അങ്ങ് അവന്‍റെ അസ്ഥിയിലും മാംസത്തിലും കൈവയ്ക്കുക; അപ്പോള്‍ അവന്‍ അങ്ങയെ ദുഷിക്കും.6 ഇതാ, അവനെ നിനക്കു വിട്ടുതരുന്നു. അവന്‍റെ ജീവനില്‍ മാത്രം കൈവയ്ക്കരുത്, കര്‍ത്താവ് സാത്താനോടു പറഞ്ഞു.7 സാത്താന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നു പോയി; അവന്‍ ജോബിന്‍റെ ശരീരത്തെ അടിമുതല്‍ മുടിവരെ വ്രണങ്ങള്‍കൊണ്ടു നിറച്ചു.8 ജോബ് ചാരത്തില്‍ ഇരുന്ന് ഓട്ടുകഷണംകൊണ്ട് ശരീരം ചുരണ്ടിക്കൊണ്ടിരുന്നു.9 അപ്പോള്‍ അവന്‍റെ ഭാര്യ പറഞ്ഞു: ഇനിയും ദൈവഭക്തിയില്‍ ഉറച്ചുനില്‍ക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക.10 ജോബ് ഭാര്യയോടു പറഞ്ഞു: ഭോഷത്തം പറയുന്നോ? ദൈവകരങ്ങളില്‍നിന്നു നന്‍മസ്വീകരിച്ച നാം തിന്‍മസ്വീകരിക്കാന്‍മടിക്കുകയോ? ഇക്കാര്യങ്ങളിലൊന്നിലും ജോബ് നാവുകൊണ്ട് പാപം ചെയ്തില്ല.

മൂന്നു സ്നേഹിതന്‍മാര്‍

11 ജോബിനു സംഭവിച്ച അനര്‍ഥങ്ങളെക്കുറിച്ച് അറിഞ്ഞമൂന്നു സ്നേഹിതന്‍മാര്‍ തേമാന്യനായ എലിഫാസ്, ഷൂഹ്യനായ ബില്‍ദാദ്, നാമാത്യനായ സോഫാര്‍ ഒരുമിച്ച് അവനോടു സഹതാപം കാണിക്കാനും, അവനെ ആശ്വസിപ്പിക്കാനും അവിടെ എത്തി.12 ദൂരെവച്ചു കണ്ടപ്പോള്‍ അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. അവര്‍ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി, ശിരസ്സില്‍ പൂഴി വാരിവിതറി.13 അവന്‍റെ പീഡകള്‍ അതികഠിനമെന്നു കണ്ട് ഒരക്ഷരം സംസാരിക്കാനാവാതെ ഏഴു രാവും പകലും അവര്‍ അവനോടൊപ്പം നിലത്തിരുന്നു.