Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
തന്‍റെ സഹോദരന്‍മാരെയും കൂട്ടി ലാബാന്‍ ഏഴു ദിവസം യാക്കോബിനെ പിന്‍തുടര്‍ന്ന് മലമ്പ്രദേശമായ ഗിലയാദില്‍ വെച്ച് അവന്‍റെ അടുക്കല്‍ എത്തിച്ചേര്‍ന്നു.
ഉല്‍പത്തി 31:23
റാഹേല്‍ തന്‍റെ പിതാവിന്‍റെ കുലദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു.
ഉല്‍പത്തി 31:19
അരമായ നായ ലാബാനെ യാക്കോബ് കബളിപ്പിച്ചു സ്ഥലംവിട്ടുപോകാന്‍ ഉദ്ദേശിക്കുന്ന കാര്യം അവനെ അറിയിച്ചില്ല.
ഉല്‍പത്തി 31:20
യാക്കോബ് ഒളിച്ചുപോയ കാര്യം മൂന്നാംദിവസമാണു ലാബാന്‍ അറിഞ്ഞത്.
ഉല്‍പത്തി 31:22
തനിക്കുള്ളതെല്ലാം എടുത്തുകൊണ്ടാണ് അവന്‍ സ്ഥലം വിട്ടത്. അവന്‍ നദികടന്നു മലമ്പ്രദേശമായ ഗിലയാദിനു നേരെ തിരിഞ്ഞു.
ഉല്‍പത്തി 31:21

പഴയ നിയമം

   

ജോബ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42     
   

ജോബ്18

ബില്‍ദാദ് വീണ്ടും സംസാരിക്കുന്നു.

1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 എത്രനേരം നീ ഇങ്ങനെസംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം.3 എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായി എണ്ണുന്നു? എന്തുകൊണ്ടു ഭോഷന്‍മാരായി ഞങ്ങളെ കണക്കാക്കുന്നു.4 കോപാവേശത്താല്‍ തന്നെത്തന്നെചീന്തിക്കളയുന്ന നിനക്കുവേണ്ടി ഭൂമി പരിത്യക്തമാകണമോ? പാറയെ അതിന്‍റെ സ്ഥാനത്തുനിന്നു നീക്കണമോ?5 ദുഷ്ടന്‍റെ പ്രകാശം കെടുത്തിയിരിക്കുന്നു. അവന്‍റെ അഗ്നി ജ്വലിക്കുന്നില്ല.6 അവന്‍റെ കൂടാരത്തില്‍ പ്രകാശം ഇരുളായി മാറിയിരിക്കുന്നു; അവനു മുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു.7 ദൃഢമായിരുന്ന അവന്‍റെ പാദങ്ങള്‍ ഇപ്പോള്‍ പതറുന്നു. അവന്‍റെ പദ്ധതികള്‍തന്നെ അവനെ നശിപ്പിക്കുന്നു.8 അവന്‍ നടന്നുചെന്ന് വലയില്‍ കുടുങ്ങുന്നു; അവന്‍ ചതിക്കുഴിയുടെ മീതെയാണ് നടക്കുന്നത്.9 കുരുക്ക് അവന്‍റെ കുതികാലില്‍ വീഴുന്നു. അവന്‍ കുടുക്കിലകപ്പെടുന്നു.10 അവനെ കുടുക്കാന്‍ തറയില്‍ കയര്‍ഒളിച്ചു വച്ചിരിക്കുന്നു; പാതയില്‍ ഒരു കെണിയും.11 എല്ലാവശത്തുംനിന്നു കൊടുംഭീതികള്‍അവനെ ഭയപ്പെടുത്തുകയുംവേട്ടയാടുകയും ചെയ്യുന്നു.12 വിശപ്പുകൊണ്ട് അവന്‍റെ ശക്തിക്ഷയിച്ചിരിക്കുന്നു; വിനാശം അവന്‍റെ ഇടര്‍ച്ച കാത്തിരിക്കുന്നു.13 രോഗം അവന്‍റെ ചര്‍മത്തെ കാര്‍ന്നു തിന്നുന്നു; മൃത്യു അവന്‍റെ അവയവങ്ങളെയും.14 അവന്‍ ആശ്രയിച്ചിരുന്ന കൂടാരത്തില്‍നിന്ന്അവന്‍ പറിച്ചുമാറ്റപ്പെടും. ഭീകരതയുടെ രാജാവിന്‍റെ അടുത്തേക്ക്അവന്‍ നയിക്കപ്പെടും.15 അന്യര്‍ അവന്‍റെ കൂടാരത്തില്‍ വസിക്കും; അവന്‍റെ ഭവനത്തിന്‍മേല്‍ ഗന്ധകം വര്‍ഷിക്കപ്പെടും.16 അവന്‍റെ വേരുകള്‍ ഉണങ്ങിപ്പോകും; അവന്‍റെ ശാഖകള്‍ വാടിയുണങ്ങും.17 ഭൂമിയില്‍നിന്ന് അവന്‍റെ സ്മരണമാഞ്ഞുപോകും. തെരുവീഥിയില്‍ അവന്‍റെ പേര് ഇല്ലാതാകും.18 പ്രകാശത്തില്‍നിന്ന് അന്ധകാരത്തിലേക്ക് അവനെ തള്ളിയിടുകയും ലോകത്തില്‍നിന്ന് അവനെ ഓടിച്ചുകളയുകയും ചെയ്യും.19 സ്വജനത്തിന്‍റെ യിടയില്‍ അവനുസന്തതികളോ പിന്‍ഗാമികളോഉണ്ടായിരിക്കുകയില്ല; അവന്‍റെ പാര്‍പ്പിടത്തില്‍ ആരും അവശേഷിക്കുകയില്ല.20 അവന്‍റെ ദിനം കണ്ടു പടിഞ്ഞാറുള്ളവര്‍ പരിഭ്രാന്തരാകും; കിഴക്കുള്ളവര്‍ സംഭീതരാകും.21 അധര്‍മികളുടെ പാര്‍പ്പിടങ്ങള്‍ ഇങ്ങനെയാണ്.ദൈവത്തെ അറിയാത്തവരുടെ സ്ഥലത്ത് ഇതു സംഭവിക്കും.