Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
എന്നിട്ടും ഞാന്‍ അവരെ കാരുണ്യപൂര്‍വം വീക്ഷിച്ചു. ഞാന്‍ അവരെ നശിപ്പിക്കുകയോ മരുഭൂമിയില്‍വച്ച് അവരെ നിശ്ശേഷം സംഹരിക്കുകയോ ചെയ്തില്ല.
എസെക്കിയേല്‍ 20:17
എങ്കിലും, ഇസ്രായേല്‍ഭവനം മരുഭൂമിയില്‍വച്ച് എന്നെ ധിക്കരിച്ചു. അവര്‍ എന്‍റെ കല്‍പനകള്‍ അനുസരിച്ചില്ല. ജീവിക്കേണ്ടതിനു മനുഷ്യര്‍ പാലിക്കേണ്ട എന്‍റെ പ്രമാണങ്ങള്‍ അവര്‍ ഉപേക്ഷിച്ചു. എന്‍റെ സാബത്തുകള്‍ അവര്‍ അശുദ്ധമാക്കി. അവരെ...
എസെക്കിയേല്‍ 20:13
എന്നാല്‍ ഞാന്‍ അവരെ പുറത്തുകെണ്ടുവരുന്നതു കണ്ട ജനതകളുടെ ദൃഷ്ടിയില്‍ എന്‍റെ നാമം അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു.
എസെക്കിയേല്‍ 20:14
ഞാന്‍ അവര്‍ക്കു നല്‍കിയിരുന്നതും തേനും പാലും ഒഴുകുന്നതും എല്ലാ ദേശങ്ങളെക്കാള്‍ ശ്രേഷ്ഠവുമായ ദേശത്ത് അവരെ പ്രവേശിപ്പിക്കുകയില്ലെന്നു മരുഭൂമിയില്‍വച്ച് ഞാന്‍ അവരോടു ശപഥം ചെയ്തു.
എസെക്കിയേല്‍ 20:15
എന്തെന്നാല്‍ അവര്‍ എന്‍റെ പ്രമാണങ്ങള്‍ നിരാകരിച്ചു, അവര്‍ എന്‍റെ കല്‍പനകള്‍ അനുസരിച്ചില്ല. എന്‍റെ സാബത്തുകള്‍ അവര്‍ അശുദ്ധമാക്കി. അവരുടെ ഹൃദയം വിഗ്രഹങ്ങളുടെ പിന്നാലെ പോയി.
എസെക്കിയേല്‍ 20:16

പഴയ നിയമം

   

എസ്രാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10     
   

എസ്രാ1

പ്രവാസികളുടെ തിരിച്ചുവരവ്

1 ജറെമിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നിറവേറേണ്ടതിന് പേര്‍ഷ്യാ രാജാവായ സൈറസിനെ അവന്‍റെ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ് പ്രചോദിപ്പിക്കുകയും അവന്‍ ഒരു വിളംബരമെഴുതി രാജ്യം മുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.2 പേര്‍ഷ്യാ രാജാവായ സൈറസ് അറിയിക്കുന്നു: സ്വര്‍ഗത്തിന്‍റെ ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‍കുകയും യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ആലയം പണിയാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.3 അവിടുത്തെ ജനമായി നിങ്ങളുടെയിടയില്‍ ഉള്ളവര്‍ അവിടുന്ന് അവരോടുകൂടി ഉണ്ടായിരിക്കട്ടെ യൂദായിലെ ജറുസലെമില്‍ ചെന്ന് ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ആലയം വീണ്ടും നിര്‍മിക്കട്ടെ. ജറുസലെമില്‍ വസിക്കുന്ന ദൈവമാണ് അവിടുന്ന്.4 അവശേഷിക്കുന്ന ജനം എവിടെ വസിക്കുന്നവരായാലും, അവരെ തദ്ദേശവാസികള്‍ ജറുസലെമിലെ ദേവാല യത്തിനുവേണ്ടി സ്വാഭീഷ്ടക്കാഴ്ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം, ഇതരവസ്തുക്കള്‍, മൃഗങ്ങള്‍ എന്നിവനല്‍കി സഹായിക്കട്ടെ.5 അപ്പോള്‍ യൂദായുടെയും ബഞ്ചമിന്‍റെയും ഗോത്രത്തലവന്‍മാരും പുരോഹിതരുംലേവ്യരും ദൈവത്താല്‍ ഉത്തേജിതരായി ജ റുസലെമിലെ കര്‍ത്താവിന്‍റെ ആലയത്തിന്‍റെ പുനര്‍നിര്‍മാണത്തിനു പുറപ്പെട്ടു.6 അവര്‍ വസിച്ചിരുന്ന ദേശത്തെ ആളുകള്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, ഇതരവസ്തുക്കള്‍, മൃഗങ്ങള്‍, വിലയേറിയ സാധനങ്ങള്‍ ഇവനല്‍കി അവരെ സഹായിച്ചു.7 നബുക്കദ്നേസര്‍ ജറുസലെമില്‍ കര്‍ത്താവിന്‍റെ ഭവനത്തില്‍ നിന്നു കൊണ്ടുവന്നു തന്‍റെ ദേവന്‍മാരുടെ ക്ഷേത്രത്തില്‍ വച്ചിരുന്ന പാത്രങ്ങള്‍, സൈ റസ് രാജാവ് എടുത്തുകൊണ്ടുവന്നു.8 അവന്‍ അവ ഭണ്‍ഡാരവിചാരിപ്പുകാരനായ മിത് റേദാത്തിനെ ഏല്‍പിച്ചു. അവന്‍ യൂദായിലെ ഭരണാധിപനായ ഷെഷ്ബസാറിന് അവ എണ്ണിക്കൊടുത്തു.9 അവയുടെ എണ്ണം: ആയിരം സ്വര്‍ണച്ചരുവങ്ങള്‍, ആയിരം വെ ള്ളിച്ചരുവങ്ങള്‍, ഇരുപത്തൊന്‍പതു ധൂപക ലശങ്ങള്‍,10 മുപ്പതു സ്വര്‍ണക്കോപ്പകള്‍, രണ്ടായിരത്തിനാനൂറ്റിപ്പത്തു വെള്ളിക്കോപ്പകള്‍,11 ആയിരം മറ്റു പാത്രങ്ങള്‍; സ്വര്‍ണ വും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ്റിയറുപത്തൊന്‍പത്. പ്രവാസികളെ ബാബിലോണില്‍ നിന്നു ജറുസലെമിലേക്കു കൊണ്ടുവന്നപ്പോള്‍ ഷെഷ്ബസാര്‍ ഇവയും കൊണ്ടുപോന്നു.