Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവള്‍ പറഞ്ഞു: ഇതാ, എന്‍റെ പരിചാരികയായ ബില്‍ഹാ; അവളെ പ്രാപിക്കുക. അവളുടെ സന്താനത്തെ അവള്‍ എന്‍റെ മടിയില്‍ വയ്ക്കും. അങ്ങനെ അവളിലൂടെ എനിക്കും മക്കളെ ലഭിക്കും.
ഉല്‍പത്തി 30:3
അവള്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ തരുക. അല്ലെങ്കില്‍ ഞാന്‍ മരിക്കും. യാക്കോബ് കോപിച്ച് അവളോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്?
ഉല്‍പത്തി 30:2
യാക്കോബിനു മക്കളെ നല്‍കാന്‍ തനിക്കു സാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റാഹേലിനു തന്‍റെ സഹോദരിയോട് അസൂയതോന്നി.
ഉല്‍പത്തി 30:1
അവള്‍ വീണ്ടും ഗര്‍ഭംധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. അവള്‍ പറഞ്ഞു: ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; അതുകൊണ്ട്, അവള്‍ അവനു യൂദാ എന്നു പേരിട്ടു. പിന്നീട് കുറേകാലത്തേക്ക് അവള്‍ പ്രസവിച്ചില്ല.
ഉല്‍പത്തി 29:35
അവള്‍ തന്‍റെ പരിചാരിക ബില്‍ഹായെ അവനു നല്‍കി, യാക്കോബ് അവളെ പ്രാപിച്ചു.
ഉല്‍പത്തി 30:4

പഴയ നിയമം

   

എസെക്കിയേല്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48     
   

എസെക്കിയേല്‍15

കരിഞ്ഞമുന്തിരിത്തണ്ട്

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, മുന്തിരിത്തണ്ടിന് മറ്റു വൃക്ഷങ്ങളെക്കാള്‍ എന്തു മേന്‍മ? അതിന്‍റെ ശാഖകള്‍ക്ക് വനത്തിലെ വൃക്ഷങ്ങളുടെ ശാഖകളെക്കാള്‍ എന്തു ശ്രേഷ്ഠത?3 എന്തെങ്കിലും നിര്‍മിക്കാന്‍ അതിന്‍റെ തടി ഉപയോഗിക്കാറുണ്ടോ? പാത്രം തൂക്കിയിടാനുള്ള കൊളുത്ത് അതില്‍ നിന്നെടുക്കാറുണ്ടോ?4 വിറ കായി തീയിലിടുമ്പോള്‍ അതിന്‍റെ രണ്ടറ്റവും കത്തി മധ്യഭാഗം കരിഞ്ഞാല്‍ അത് എന്തിനെങ്കിലും പ്രയോജനപ്പെടുമോ?5 മുഴുവനോടിരുന്നപ്പോള്‍ അത് ഒന്നിനും ഉപകരിച്ചില്ല. അത് കത്തിക്കരിഞ്ഞശേഷം വല്ലതിനും ഉപകരിക്കുമോ?6 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വനവൃക്ഷങ്ങള്‍ക്കിടയില്‍ വളരുന്ന മുന്തിരിയുടെ തണ്ടിനെ തീയിലിടുന്നതുപോലെ ജറുസലെംനിവാസികളെ ഞാന്‍ കൈവെടിയും.7 ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കും. അവര്‍ തീയില്‍നിന്ന് ഓടിയകന്നാലും തീ അവരെ ദഹിപ്പിക്കും. ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും.8 അവര്‍ അവിശ്വസ്തരായി പെരുമാറിയതുകൊണ്ട് ഞാന്‍ ആ ദേശത്തെ വിജനമാക്കും ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.