Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
എന്നാല്‍, മോശയും പുരോഹിതന്‍ അഹറോനുംകൂടി സീനായ് മരുഭൂമിയില്‍വച്ച് എടുത്ത ഇസ്രായേല്‍ജനത്തിന്‍റെ കണക്കില്‍പെട്ടവരാരും ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു.
സംഖ്യ 26:64
നാദാബും അബിഹുവും കര്‍ത്താവിന്‍റെ മുമ്പില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ മരിച്ചുപോയി.
സംഖ്യ 26:61
ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൊവാബ് സമതലത്തില്‍വച്ചു മോശയും പുരോഹിതനായ എലെയാസറുംകൂടി ഇസ്രായേല്‍ജനത്തിന്‍റെ കണക്കെടുത്തപ്പോള്‍ ഇവരെയാണ് എണ്ണിയത്.
സംഖ്യ 26:63
കാരണം, അവര്‍ മരുഭൂമിയില്‍വച്ചു മരിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്തിരുന്നു. യഫുന്നയുടെ മകന്‍ കാലെബും നൂനിന്‍റെ മകന്‍ ജോഷ്വയും ഒഴികെ അവരിലാരും അവശേഷിച്ചില്ല.
സംഖ്യ 26:65
ജോസഫിന്‍റെ മകന്‍ മനാസ്സെ; അവന്‍റെ മകന്‍ മാഖീര്‍. മാഖീര്‍ ഗിലയാദിന്‍റെയും ഗിലയാദ് ഹേഫെറിന്‍റെയും പിതാക്കന്‍മാര്‍. ഹേഫെറിന്‍റെ മകന്‍ സെലോഫ ഹാദ്. അവന്‍റെ പുത്രിമാരായ മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സാ എന്നിവര്‍ മുന്നോട്ടു വന്നു.
സംഖ്യ 27:1
അവര്‍ സമാഗമകൂടാരവാതില്‍ക്കല്‍, മോശയുടെയും പുരോഹിതന്‍ എലെയാസറിന്‍റെയും ജനപ്രമാണികളുടെയും സമൂഹം മുഴുവന്‍റെയും മുമ്പില്‍ നിന്നുകൊണ്ടു പറഞ്ഞു :
സംഖ്യ 27:2
ഞങ്ങളുടെ പിതാവ് മരുഭൂ മിയില്‍ വച്ചു മരിച്ചു. അവന്‍ കോറഹിനോടൊത്തു കര്‍ത്താവിനെതിരായി ഒന്നിച്ചവരുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു. സ്വന്തം പാപം നിമിത്തമാണ് അവന്‍ മരിച്ചത്; അവനു പുത്രന്‍മാരില്ലായിരുന്നു.
സംഖ്യ 27:3
പുത്രനില്ലാത്തതിനാല്‍ ഞങ്ങളുടെ പിതാവിന്‍റെ നാമം ഇസ്രായേലില്‍ നിര്‍മൂലമായിപ്പോകുന്നതെ ന്തിന്? അവന്‍റെ സഹോദരന്‍മാരുടെയിടയില്‍ ഞങ്ങള്‍ക്കും അവകാശം നല്‍കുക.
സംഖ്യ 27:4
ലേവിഗോത്രത്തില്‍ ഒരു മാസവും അതില്‍ക്കൂടുതലുംപ്രായമുള്ള പുരുഷ സന്തതികളുടെ സംഖ്യ ഇരുപത്തിമൂവായിരമായിരുന്നു. ഇസ്രായേല്‍ ജനത്തിന്‍റെ ഇടയില്‍ അവര്‍ക്ക് അവകാശം കൊടുക്കാതിരുന്നതുകൊണ്ട് അവരെ അക്കൂട്ടത്തില്‍ എണ്ണിയില്ല.
സംഖ്യ 26:62
ലഭ്യമല്ല..